Kerala

പരീക്ഷണം വിജയം; കണ്ണൂരിൽ വിമാനമിറങ്ങി; ഉദ്ഘാടന തീയതി ഉടൻ

കണ്ണൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുപയോ​ഗിച്ചുള്ള പരീക്ഷണ പറക്കൽ പൂർണ വിജയം

Author : സമകാലിക മലയാളം ഡെസ്ക്

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുപയോ​ഗിച്ചുള്ള പരീക്ഷണ പറക്കൽ പൂർണ വിജയം. 200 പേർക്കിരിക്കാവുന്ന എയർഇന്ത്യ എക്സ്പ്രസ് ബോയിങ് 737 വിമാനം പരീക്ഷണാടിസ്ഥാനത്തിൽ സുരക്ഷിതമായി തന്നെ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. ആറ് തവണ താഴ്ന്നു പറന്ന് പരിശോധന നടത്തിയ ശേഷമാണ് ലാൻഡിങ്. നവംബറോടെ വിമാനത്താവളം പൂർണ സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും ഇതോടെ പൂര്‍ത്തിയാകും. വലിയ യാത്രാ വിമാനം പറത്തിയതിന്റെ റിപ്പോര്‍ട്ട് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം  യോഗം ചേർന്ന് പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ വിമാനത്താവളത്തിന് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിക്കുക. 

നേരത്തെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്തിമ പരിശോധന പൂർത്തിയാക്കിയിരുന്നു. രണ്ട് ദിവസത്തെ പരിശോധന പൂർത്തിയാക്കി വിദഗ്ധ സംഘം ബുധനാഴ്ച വൈകീട്ടോടെയാണ് മടങ്ങിയത്. റൺവേയിൽ യാത്രാ വിമാനമിറക്കിയുള്ള പരിശോധനയാണ് ഇപ്പോൾ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്. 

ഡൽഹിയിലെത്തി വ്യോമയാന മന്ത്രാലയത്തിന് ഡി.ജി.സി.എ. സംഘം പരിശോധനാ റിപ്പോർട്ട് കൈമാറും. റിപ്പോർട്ട് പരിഗണിച്ച് ഈ മാസം തന്നെ കണ്ണൂർ വിമാനത്താവളത്തിന് ലൈസൻസ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബർ ആദ്യം മുതൽ വിമാനത്താവളത്തിൽ നിന്ന് സർവീസുകൾ തുടങ്ങാനും സാധിച്ചേക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT