Kerala

പാര്‍ട്ടി കലശങ്ങളുമായി സിപിഎമ്മും ബിജെപിയും ; കണ്ണൂരില്‍ ക്ഷേത്രോല്‍സവങ്ങളും രാഷ്ട്രീയ ശക്തിപ്രകടനമാക്കുന്നു

നിയന്ത്രണങ്ങള്‍ ലംഘിച്ചെത്തുന്ന പാര്‍ട്ടി കലശങ്ങള്‍ കണ്ണൂരില്‍ പുതിയ സംഘര്‍ഷത്തിന് വഴിയൊരുക്കുകയാണെന്നാണ് ആശങ്കയുയരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ :  ക്ഷേത്രങ്ങളിലെ ഉല്‍സവങ്ങളിലേക്കും ആരാധനച്ചടങ്ങുകളിലേക്കും രാഷ്ട്രീയ പാര്‍ട്ടികളുടെ കടന്നുകയറ്റം. മുഴപ്പിലങ്ങാട് കുറുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ 'കലശംവരവിന്റെ' പേരിലാണു സിപിഎമ്മും ബിജെപിയും 'പാര്‍ട്ടി കലശങ്ങളു'മായെത്തുന്നത്. മുളങ്കമ്പു വളച്ചു കെട്ടി വലിയ കുഴലിന്റെ രൂപത്തിലാക്കി, പൂക്കള്‍ കൊണ്ട് അലങ്കരിച്ചുണ്ടാക്കുന്ന കലശം നാടിന്റെ പലഭാഗങ്ങളില്‍ നിന്നു ചെറിയ സംഘങ്ങള്‍ ആര്‍പ്പുവിളികളോടെ ചുമലിലേറ്റി ക്ഷേത്രത്തിലെത്തിക്കുന്നതാണ് 'കലശംവരവ്'. ക്ഷേത്ര ഭാരവാഹികളുടെ നിയന്ത്രണങ്ങള്‍ ലംഘിച്ചെത്തുന്ന പാര്‍ട്ടി കലശങ്ങള്‍ കണ്ണൂരില്‍ പുതിയ സംഘര്‍ഷത്തിന് വഴിയൊരുക്കുകയാണെന്നാണ് ആശങ്കയുയരുന്നത്. 

കലശംവരവ് ആചാരം സിപിഎമ്മും ബിജെപിയും ശക്തിപ്രകടനത്തിന്റെ വേദിയാക്കിയതോടെയാണ് പാര്‍ട്ടി കലശങ്ങളും ക്ഷേത്രത്തിലേക്ക് എത്തി തുടങ്ങിയത്. രക്തസാക്ഷി സ്തൂപങ്ങളുടെ മാതൃകയുമായി സിപിഎം എത്തുമ്പോള്‍, തൃശൂലത്തിന്റെയും ഓംകാരത്തിന്റെയും രൂപങ്ങളാണ് ബിജെപിയുടെ കലശങ്ങള്‍. ക്ഷേത്രനടയില്‍ ഓരോ സംഘവും മേളക്കാരെ കൊണ്ട് അര മണിക്കൂറോളം നിന്നു കൊട്ടിക്കും. പ്രവര്‍ത്തകര്‍ അതിനൊപ്പം ചുവടു വയ്ക്കും. ഇതോടെ, മറ്റു കലശക്കാര്‍ക്കു ക്ഷേത്രം വലം വയ്ക്കാന്‍ കഴിയാതെയാകുന്ന സ്ഥിതിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കലശങ്ങളുടെ രൂപവും അളവുകളും ആചാര പ്രകാരമായിരിക്കണമെന്നും സംഘങ്ങള്‍ നേരത്തേ റജിസ്റ്റര്‍ ചെയ്യണമെന്നും ക്ഷേത്ര കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ക്ലബ്ബുകളുടെയും കൂട്ടായ്മകളുടെയും പേരിലെത്തുന്ന പാര്‍ട്ടിപ്രവര്‍ത്തകര്‍ ഇതു വകവെക്കുന്നില്ല. ഇത്തവണ സമര്‍പ്പിക്കപ്പെട്ട 79 കലശങ്ങളില്‍ പത്തെണ്ണം പാര്‍ട്ടികളുടേതായിരുന്നു. പാര്‍ട്ടികലശം കലക്ടര്‍ ഇടപെട്ട് നിരോധിക്കണമെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ ആവശ്യപ്പെടുന്നത്. കണ്ണൂരിലെ കക്ഷിരാഷ്ട്രീയ ശത്രുതയ്ക്ക് ക്ഷേത്രങ്ങളും ഇരയാവുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT