Kerala

'പാര്‍ട്ടിയെ ചതിച്ചാല്‍ ദ്രോഹിക്കും'; നിരവധി പേര്‍ ലീഗ് വിട്ട് സിപിഎമ്മിലെത്തി; നിരോധനാജ്ഞ ലംഘിച്ച് പികെ ശശിയുടെ വക സ്വീകരണം

പാര്‍ട്ടിയെ വിശ്വസിച്ച് വന്നാല്‍ സഹായിക്കും ചതിച്ചാല്‍ ദ്രോഹിക്കുമെന്നതാണ് പാര്‍ട്ടി നയമെന്ന് ശശി

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാര്‍ട്ടിയെ വിശ്വസിച്ചാല്‍ സംരക്ഷിക്കുമെന്നും ചതിച്ചിട്ട് പോയാല്‍ ദ്രോഹിക്കുമെന്നതുമാണ് പാര്‍ട്ടിനയമെന്ന് സിപിഎം എംഎല്‍എ പികെ ശശി. കരിമ്പുഴയില്‍ നിന്ന് മുസ്ലീംലീഗില്‍ നിന്ന് രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നവരെ അഭിവാദ്യം ചെയ്യുകയായിരുന്നു ശശി. ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെയാണ് ആളെ കൂട്ടി എംഎല്‍എയുടെ പാര്‍ട്ടി പ്രവര്‍ത്തനം.

പാര്‍ട്ടിയെ വിശ്വസിച്ച് കൂടെ വന്നാല്‍ പൂര്‍ണസഹകരണം കിട്ടും. ആവശ്യമായ സഹായവും സുരക്ഷിതത്വവും നല്‍കും. പാര്‍ട്ടിയെ വിശ്വസിച്ച് വന്നാല്‍ സഹായിക്കും ചതിച്ചാല്‍ ദ്രോഹിക്കുമെന്നതാണ് പാര്‍ട്ടി നയമെന്ന് ശശി പറഞ്ഞു. കരിമ്പുഴ പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് അംഗവും മുസ്ലീം ലീഗ് പ്രവര്‍ത്തകരുമാണ് രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നത്. നിരോധാനജ്ഞ നിലനില്‍ക്കെ 20 ലധികം ആളുകളെ സംഘടിപ്പിച്ച് പ്രവര്‍ത്തനം നടത്തിയതിന് വിമര്‍ശനം ശക്തമാണ്.

പാലക്കാട് സമൂഹവ്യാപനത്തിന്റെ വക്കിലാണെന്ന് കഴിഞ്ഞ ദിവസം മന്ത്രി എകെ ബാലന്‍ പറഞ്ഞിരുന്നു. സിപിഎം പാര്‍ട്ടി ഓഫീസില്‍ വച്ചായിരുന്നു സ്വീകരണം. പ്രാദേശിക നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് എംഎല്‍എ പരിപാടിക്കെത്തിയത്. സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ രോഗികള്‍ ഉള്ള ജില്ലയാണ് പാലക്കാട്. അതുകൊണ്ട് തന്നെ ഉത്തരവാദിത്വപ്പെട്ടയാള്‍ തന്നെ നിരോധനാജ്ഞ ലംഘിക്കുന്ന നടപടിയാണ് സ്വീകരിച്ചതെന്നാണ് വിമര്‍ശനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍; ആരോപണവുമായി സിപിഎം

വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്തിനും ആമ്പലപ്പുഴയില്‍ ജി സുധാകരനും അപരന്‍മാര്‍; മഞ്ചേശ്വരത്ത് രണ്ടുപേര്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ താത്കാലിക ആശ്വാസം; അഞ്ചു ദിവസം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്

അസമില്‍ ബിജെപിക്ക് തിരിച്ചടി, മന്ത്രി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു

അടുത്ത വര്‍ഷം 10,000 ഇലക്ട്രിക് എസി ബസുകള്‍ നിരത്തിലിറക്കാന്‍ കേന്ദ്രം

SCROLL FOR NEXT