Kerala

പിരിവ് നല്‍കാത്തതിന് കച്ചവടക്കാരന് ബിജെപി നേതാവിന്റെ വധഭീഷണി; പാര്‍ട്ടിയുടെ അറിവോടെയല്ല പിരിവെന്ന് എം.ടി.രമേശ്

3000 രൂപ കച്ചവടക്കാരന്‍ പിരിവ് നല്‍കാന്‍ തയ്യാറായിട്ടും, 5000 രൂപ തികച്ച് നല്‍കണമെന്നായിരുന്നു ബിജെപി നേതാവിന്റെ ഭീഷണി

സമകാലിക മലയാളം ഡെസ്ക്

ചവറ: പിരിവ് നല്‍കാത്തതിന് കൊല്ലം ചവറയില്‍ കച്ചവടക്കാരന് ബിജെപി നേതാവിന്റെ വധഭീഷണി. 5000 രൂപ സംഭവാന കൊടുക്കാന്‍ വിസമ്മതിച്ചതിനാണ് വധഭീഷണി. ബിജെപിയുടെ കൊല്ലം ജില്ലാ കമ്മിറ്റി അംഗമായ സുഭാഷാണ് കച്ചവടക്കാരെ ഭീഷണിപ്പെടുത്തിയത്.

3000 രൂപ കച്ചവടക്കാരന്‍ പിരിവ് നല്‍കാന്‍ തയ്യാറായിട്ടും അവരത് സ്വീകരിച്ചില്ല. 5000 രൂപ തികച്ച് പിരിവ് നല്‍കണമെന്നായിരുന്നു ബിജെപി നേതാവിന്റെ ഭീഷണി. ചവറയില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് കരാറെടുത്തിരുന്ന മനോജ് എന്നയാളെയാണ് ബിജെപി നേതാവ് ഭീഷണിപ്പെടുത്തിയത്. പാര്‍ട്ടി തരുന്ന രസീതിലെ തുക നല്‍കാന്‍ സാധിക്കില്ലെന്ന് മനോജ് പറയുകയായിരുന്നു. 
ജൂലൈ 28ന് ആയിരുന്നു സംഭവം. 5000 രൂപ സംഭാവന കൊടുക്കാതിരുന്നതോടെ സുഭാഷ് മനോജിനെ ഫോണില്‍ വിളിക്കുകയും,വധഭീഷണി മുഴക്കുകയുമായിരുന്നു.

ഈ വര്‍ഷം തന്നെ ഇത് എട്ടാം തവണയാണ് ബിജെപി നേതാക്കള്‍ക്ക് ഈ കച്ചവടക്കാരന്‍ സംഭാവന നല്‍കുന്നത്. സംഭാവന നല്‍കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയുടെ ജില്ലാ നേതൃത്വം കച്ചവടക്കാരന്റെ അടുത്ത് ഒത്തുതീര്‍പ്പിനുമെത്തി.

എന്നാല്‍ പാര്‍ട്ടിയുടെ അറിവോടെയല്ല ഈ സംഭാവന പിരിക്കലെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറി എം.ടി.രമേശിന്റെ പ്രതികരണം. കുറ്റക്കാര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കും. കച്ചവടക്കാരന്‍ പൊലീസില്‍ പരാതി നല്‍കണമെന്നും എം.ടി.രമേശ് പറഞ്ഞു. ഈ സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്നാണ് ബിജെപിയുടെ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT