Kerala

പിറവം പള്ളി കേസ്: കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ചില്ല, നടക്കുന്നത് രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള 'മസില്‍ ഫൈറ്റ്' എന്ന് കോടതി

പിറവം പള്ളി കേസ്: കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ചില്ല, നടക്കുന്നത് രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള 'മസില്‍ ഫൈറ്റ്' എന്ന് കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പിറവം പള്ളി കേസിലെ വിധി നടപ്പാക്കാത്തത് കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി പരിഗണിച്ചില്ല. രണ്ടു വിഭാഗങ്ങള്‍ തമ്മിലുളള 'മസില്‍ ഫൈറ്റ്' ആണ് നടക്കുന്നതെന്നും ഇത്തരം വിഷയങ്ങളില്‍ കോടതിയലക്ഷ്യം ഗുണകരമല്ലെന്നും കോടതി നിരീക്ഷിച്ചു.

പിറവം പള്ളിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ള ഹര്‍ജികളില്‍ മൂന്ന് മാസത്തിനു ഉള്ളില്‍ തീരുമാനം എടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. പണം കുമിഞ്ഞു കൂടുന്നതാണ് അമ്പലം, പള്ളി എന്നിവിടങ്ങളില്‍ കായിക ബലം ഉപയോഗിച്ചു ഉള്ള തര്‍ക്കങ്ങള്‍ക്ക് വേദി ആകുന്നണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

പിറവം പള്ളിയുടെ നടത്തിപ്പ് 1934ലെ മലങ്കര സഭാ ഭരണഘടനയനുസരിച്ച് വേണമെന്ന വിധി നടപ്പാക്കാത്തതു  ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്. ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തിന് അനുകൂലമായിരുന്നു വിധി. എന്നാല്‍ പിറവം പള്ളിയില്‍ ഭൂരിപക്ഷം യാക്കോബായ വിഭാഗം ആയതിനാല്‍ വിധി നടപ്പാക്കാനായിരുന്നില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂരില്‍ ടിഒ മോഹനന്‍; എല്‍ദോസിന് സീറ്റില്ല; കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക

കോഴിക്കോട് ഐഐഎമ്മിൽ പ്ലസ്ടു പാസായവർക്ക് ജോലി, അഭിമുഖം മാത്രം;ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം

റിജിൽ മാക്കുറ്റിയെ സ്ഥാനാർഥിയാക്കണം, എഐസിസിക്ക് കത്തുമായി കെ സുധാകരന്‍

യുദ്ധത്തിന്റെ ആശങ്ക പങ്കിട്ടും ചെറിയ പെരുന്നാൾ ആശംസ നേർന്നും മുഖ്യമന്ത്രി

തിരൂരിലേക്ക് കളം മാറി വി അബ്ദുറഹിമാൻ; കൊണ്ടോട്ടിയിൽ ഡോ. പി ജിജി,കോട്ടയ്ക്കലിൽ കെ പ്രീതിയും എൽഡിഎഫിനായി മത്സരിക്കും

SCROLL FOR NEXT