Kerala

പിറവം പള്ളി കേസ്: കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ചില്ല, നടക്കുന്നത് രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള 'മസില്‍ ഫൈറ്റ്' എന്ന് കോടതി

പിറവം പള്ളി കേസ്: കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ചില്ല, നടക്കുന്നത് രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള 'മസില്‍ ഫൈറ്റ്' എന്ന് കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പിറവം പള്ളി കേസിലെ വിധി നടപ്പാക്കാത്തത് കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി പരിഗണിച്ചില്ല. രണ്ടു വിഭാഗങ്ങള്‍ തമ്മിലുളള 'മസില്‍ ഫൈറ്റ്' ആണ് നടക്കുന്നതെന്നും ഇത്തരം വിഷയങ്ങളില്‍ കോടതിയലക്ഷ്യം ഗുണകരമല്ലെന്നും കോടതി നിരീക്ഷിച്ചു.

പിറവം പള്ളിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ള ഹര്‍ജികളില്‍ മൂന്ന് മാസത്തിനു ഉള്ളില്‍ തീരുമാനം എടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. പണം കുമിഞ്ഞു കൂടുന്നതാണ് അമ്പലം, പള്ളി എന്നിവിടങ്ങളില്‍ കായിക ബലം ഉപയോഗിച്ചു ഉള്ള തര്‍ക്കങ്ങള്‍ക്ക് വേദി ആകുന്നണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

പിറവം പള്ളിയുടെ നടത്തിപ്പ് 1934ലെ മലങ്കര സഭാ ഭരണഘടനയനുസരിച്ച് വേണമെന്ന വിധി നടപ്പാക്കാത്തതു  ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്. ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തിന് അനുകൂലമായിരുന്നു വിധി. എന്നാല്‍ പിറവം പള്ളിയില്‍ ഭൂരിപക്ഷം യാക്കോബായ വിഭാഗം ആയതിനാല്‍ വിധി നടപ്പാക്കാനായിരുന്നില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയ്‌ക്കെതിരെ തരൂരിന്റെ വിമര്‍ശനം, കിഫ്ബിയുടെ പ്രസക്തി ഗൗരവം, 'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായെന്ന് മുഖ്യമന്ത്രി ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

തടഞ്ഞുവെച്ച എസ്എസ്എ ഫണ്ട് കേരളത്തിന് ഉടന്‍ നല്‍കും; കേന്ദ്രം സുപ്രീം കോടതിയില്‍

പുതിയ ഓണ്‍ലൈന്‍ ഗെയിമിങ് നിയമം: പതിവ് മത്സരങ്ങളെ ഒഴിവാക്കിയേക്കുമെന്ന് സുപ്രീംകോടതി

SCROLL FOR NEXT