Kerala

പി.സി. ജോര്‍ജ്ജിനെതിരെ പി.ജെ. ജോസഫിന്റെ വക്കീല്‍ നോട്ടീസ്; അതിലൊന്നും തനിക്ക്‌ ഭയമില്ലെന്ന് പി.സി. ജോര്‍ജ്ജ്

ഡാം പൊട്ടുമെന്ന് പറഞ്ഞിട്ട് ആറുവര്‍ഷമായിട്ടും ഇപ്പോഴും ഒന്നും സംഭവിച്ചിട്ടില്ല.

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പി.സി. ജോര്‍ജ്ജ് എം.എല്‍.എയാണ് ആദ്യം പി.ജെ. ജോസഫ് എം.എല്‍.എയ്‌ക്കെതിരെ ഒരു ആരോപണം തൊടുത്തുവിട്ടത്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടുണ്ടാക്കാന്‍ സ്വിസ് കമ്പനിയുമായി 1000 കോടിയുടെ ധാരണയുണ്ടാക്കിയാണ് ഡാം പൊട്ടുമെന്ന് പി.ജെ. ജോസഫ് പ്രചരിച്ചതെന്നായിരുന്നു പി.സി. ജോര്‍ജ്ജിന്റെ ആരോപണം.
ഇതിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചുകൊണ്ടായിരുന്നു പി.ജെ. ജോസഫ് എം.എല്‍.എയുടെ തിരിച്ചടി. പിസി. ജോര്‍ജ്ജ് തന്റെ ആരോപണത്തില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ സിവിലായും ക്രിമിനലായും കേസ് കൊടുക്കുമെന്ന് താക്കീതു ചെയ്തുകൊണ്ടായിരുന്നു പി.ജെ. ജോസഫിന്റെ വക്കീല്‍നോട്ടീസ്.
എന്നാല്‍ പി.ജെ. ജോസഫിന്റെ വക്കീല്‍ നോട്ടീസിനെ താന്‍ ഭയക്കുന്നില്ലെന്ന് പി.സി. ജോര്‍ജ്ജ് എം.എല്‍.എ. പ്രഖ്യാപിച്ചുകഴിഞ്ഞു.
ഡാം പൊട്ടുമെന്ന് പറഞ്ഞിട്ട് ആറുവര്‍ഷമായിട്ടും ഇപ്പോഴും ഒന്നും സംഭവിച്ചിട്ടില്ല. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെന്ന് പി.ജെ. ജോസഫ് വ്യക്തമാക്കണം. പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിന് സ്വിസ് കമ്പനിയുമായി ധാരണയുണ്ടാക്കിയോയെന്നും പി.ജെ. ജോസഫ് വ്യക്തമാക്കണമെന്നും പി.സി. ജോര്‍ജ്ജ് പറഞ്ഞു. അനുമതികളൊന്നുമില്ലാതെ ആദ്യംതന്നെ ചര്‍ച്ച നടത്താന്‍ പോയത് എന്തിനായിരുന്നു? ഒരു മന്ത്രിയായിരുന്നു അന്ന് ഇപ്പോ പൊട്ടുമെന്ന് പ്രഖ്യാപനം നടത്തിയത്. അതുകൊണ്ടുണ്ടായ നഷ്ടങ്ങള്‍ക്കെല്ലാം ജോസഫ് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പി.സി. ജോര്‍ജ്ജ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

കേരളത്തില്‍ പത്തില്‍ മൂന്ന് പേരും കടക്കെണിയിൽ; പുതിയ കണക്കുകള്‍

ഫ്രഷ്‌കട്ട് സമരത്തിലെ അക്രമത്തിനു പിന്നില്‍ ഗൂഢാലോചന, ഡിഐജിക്ക് മുതലാളിമാരുമായി ബന്ധം; ആരോപണവുമായി കര്‍ഷക കോണ്‍ഗ്രസ്

ചായയ്ക്കൊപ്പം സ്പൈസി ഭക്ഷണം വേണ്ട, തടി കേടാകും

മമ്മൂട്ടി കമ്പനിയുടെ ഷോർട്ട് ഫിലിം വരുന്നു; സംവിധായകൻ രഞ്ജിത്, നായികയെയും നായകനെയും മനസിലായോ?

SCROLL FOR NEXT