Kerala

പുട്ടിനു തേങ്ങ ഇടുംപോലെ സാറു വിളി വേണ്ട, പറ്റിയ മലയാള പദം കിട്ടിയാല്‍ അതുപയോഗിക്കാമെന്ന് സ്പീക്കര്‍

പുട്ടിനു തേങ്ങ ഇടുംപോലെ സാറു വിളി വേണ്ട, പറ്റിയ മലയാള പദം കിട്ടിയാല്‍ അതുപയോഗിക്കാമെന്ന് സ്പീക്കര്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നിയമസഭയില്‍ പുട്ടിനു തേങ്ങ ഇടുന്നതുപോലെ സാറുവിളി വേണ്ടന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. നിയമസഭയില്‍ സ്പീക്കറെ സര്‍ എന്ന് സംബോധന ചെയ്യണം എന്ന് നിര്‍ബന്ധമില്ല. അങ്ങനെ വിളിക്കാത്ത അംഗങ്ങളും സഭയില്‍ ഉണ്ടെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. 

ഇടക്കിടെ സര്‍ സര്‍ എന്നു വിളിച്ചാലെ സഭയില്‍ സംസാരിക്കാനാകൂ എന്ന് ശീലമുളളവരുണ്ട്. ബഹുമാനപ്പെട്ട സ്പീക്കര്‍ എന്ന് വിളിക്കുന്ന ജനപ്രതിനിധികളും സഭയിലുണ്ട്. സര്‍ എന്ന പദത്തിന് പകരം യോജ്യമായ മറ്റൊരു മലയാളപദം കണ്ടെത്തിയാല്‍ അതുപയോഗിക്കുന്ന കാര്യവും ആലോചിക്കാം- സ്പീക്കര്‍ വ്യക്തമാക്കി.

ഭരണപക്ഷവും പ്രതിപക്ഷവും പരിധി കഴിഞ്ഞ് പരസ്പരം ഏറ്റുമുട്ടുന്നത് ഒഴിവാക്കാനാണ് നിയമസഭ സ്പീക്കറോട് കാര്യങ്ങള്‍ പറയുന്ന രീതിവന്നത്. പ്രതിപക്ഷം സ്പീക്കറോട് പറയുന്നതിന് പകരം ഭരണപക്ഷത്തോട് നേരിട്ട് ഏറ്റുമുട്ടിയാല്‍ അത് കയ്യാങ്കളിയിലേക്ക് പോകുമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. 

സഭയില്‍ സര്‍ വിളി അവസാനിപ്പിക്കണം എന്നു ശ്രീരാമകൃഷ്ണന്‍ മുമ്പു പറഞ്ഞത് ചര്‍ച്ചായായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

SCROLL FOR NEXT