Kerala

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ക്ക് കോവിഡ്

99 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 59 പേര്‍ക്ക് രോഗം കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 99 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 59 പേര്‍ക്ക് രോഗം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ജയിലിലെ ഓഡിറ്റോറിയം
നിരീക്ഷണ കേന്ദ്രമാക്കി. 1200 തടവുകാരാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലുള്ളത്. 

ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുഴുവന്‍ തടവുകാര്‍ക്കും കോവിഡ് പരിശോധന നടത്തും. ഇതാദ്യമായാണ് പൂജപ്പുര ജയിലില്‍ രോഗം സ്ഥിരീകരിക്കുന്നത്. തലസ്ഥാനത്തെ അഞ്ച് പൊലീസുകാര്‍ കൂടി കോവിഡ് ബാധിതരായി.

കോഴിക്കോട് വിജിലന്‍സ് യൂണിറ്റിലെ െ്രെഡവര്‍ക്കും തിരുവമ്പാടിയിലെ എസ്‌ഐക്കും  കോവിഡ്  സ്ഥിരീകരിച്ചു. വിജിലന്‍സ് െ്രെഡവര്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചതോടെ  ഇദ്ദേഹവുമായി ബന്ധപ്പെട്ട വിജിലന്‍സ് ഡിവൈഎസ്പി അടക്കം അഞ്ച് ഉദ്യോഗസ്ഥരോട്  നിരീക്ഷണത്തില്‍ പോവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം വന്നതെന്ന് വ്യക്തമല്ല. അണുനശീകരണത്തിനായി ഓഫീസ് താല്‍ക്കാലികമായി അടച്ചിട്ടു. 

കഴിഞ്ഞ ദിവസം നടത്തിയ ആന്റിജന്‍ പരിശോധനയില്‍ തിരുവമ്പാടിയില്‍  എസ്‌ഐയും നാട്ടുകാരും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എസ്‌ഐ ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി ബന്ധപ്പെട്ട 38 ഓളം പോലീസുകാര്‍ നിരീക്ഷണത്തില്‍ പോകും. എസ്‌ഐയുടേയും രോഗ ഉറവിടം വ്യക്തമല്ല. നാല്‍പതോളം പേര്‍ക്ക് പരിശോധന നടത്തിയതിലാണ് എസ്‌ഐക്ക് കോവിഡ് സ്ഥിരീകരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT