പ്രതീകാത്മക ചിത്രം 
Kerala

പൊലീസിനോ ഫയർഫോഴ്സിനോ വ്യാജസന്ദേശം നൽകിയാൽ 5000 രൂപ പിഴ ; ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങൾക്ക് ഫൈൻ ഇനി ഇങ്ങനെ...

1000 രൂപ വരെയുള്ള പിഴ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും അതിനു മുകളിൽ 5000 രൂപ വരെയുള്ള പിഴ ജില്ലാ പൊലീസ് മേധാവിമാർക്കും ഈടാക്കാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങൾക്ക് പിഴ നിശ്ചയിച്ച് കേരള പൊലീസ് ആക്ട് ചട്ടം ഭേദഗതിചെയ്തു. കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ച് 500 മുതൽ 5000 രൂപ വരെയാണ് പിഴ ചുമത്തുക. 1000 രൂപ വരെയുള്ള പിഴ സ്റ്റേഷൻ ഹൗസ് ഓഫീസർ റാങ്കിലുള്ള ഉദ്യോഗസ്ഥനും അതിനു മുകളിൽ 5000 രൂപ വരെയുള്ള പിഴ ജില്ലാ പൊലീസ് മേധാവിമാർക്കും ഈടാക്കാനാകുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

പിഴ ഈടാക്കാവുന്ന കുറ്റങ്ങളും പിഴയും

പൊലീസിന്റെ ചുമതലയോ അധികാരമോ ഏറ്റെടുത്താൽ 5000 രൂപ പിഴ ഈടാക്കും.

പൊലീസ് ഉദ്യോഗസ്ഥന് തെറ്റായ വിവരം നൽകിയാലും പൊലീസ്, ഫയർഫോഴ്‌സ് തുടങ്ങിയ അവശ്യസർവീസുകളെ വഴിതെറ്റിക്കുകയോ വ്യാജസന്ദേശം നൽകുകയോ ചെയ്താലും 5000 രൂപ പിഴ നൽകണം.

18 വയസ്സിൽ താഴെയുള്ളവർക്ക്‌ ലഹരിപദാർഥങ്ങളോ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളോ വിൽക്കുകയോ സ്കൂൾ പരിസരത്ത്‌ സൂക്ഷിക്കുകയോ ചെയ്താൽ 5000 രൂപ പിഴ ഈടാക്കും.

മോട്ടോർ ഘടിപ്പിക്കാത്ത വാഹനം സൂര്യോദയത്തിനും അസ്തമയത്തിനും അരമണിക്കൂർ മുമ്പും ശേഷവും മതിയായ വെളിച്ചമില്ലാതെ കൊണ്ടുപോയാൽ 500 രൂപ നൽകണം

വാഹനങ്ങളുടെ മുന്നിലും പിന്നിലും അഞ്ചടിയിൽ കൂടുതൽ തള്ളിനിൽക്കുന്ന സാധനവുമായി സഞ്ചരിച്ചാൽ 500 രൂപ.

വളർത്തുമൃഗങ്ങളെ അയൽവാസികൾക്കോ പൊതുജനങ്ങൾക്കോ അസൗകര്യമുണ്ടാക്കുന്ന വിധത്തിൽ അലക്ഷ്യമായി വിട്ടാൽ 500 രൂപ നൽകേണ്ടി വരും.

മാനനഷ്ടമുണ്ടാക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ പോസ്റ്ററുകൾ പതിച്ചാൽ 1000 രൂപ പിഴ നൽകേണ്ടി വരും.

ഫോൺ, ഇ-മെയിൽ തുടങ്ങിയവ വഴി ഒരാൾക്ക് ശല്യമുണ്ടാക്കിയാൽ 1000 രൂപ  പിഴ ഈടാക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT