Kerala

പ്രളയബാധിതര്‍ക്ക് മൂന്നുമാസത്തേക്ക് സൗജന്യറേഷന്‍ അനുവദിക്കും; പി തിലോത്തമന്‍

അധിക ധാന്യത്തിനായി കേന്ദ്രത്തിന് കത്തയച്ചു - നിലവില്‍ സംസ്ഥാനത്ത് ഭക്ഷധാന്യങ്ങള്‍ക്ക് ക്ഷാമമില്ലെന്ന് പി തിലോത്തമന്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയബാധിതര്‍ക്ക് മൂന്നുമാസത്തേക്ക് സൗജന്യറേഷന്‍ അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. അധിക ധാന്യത്തിനായി കേന്ദ്രത്തിന് കത്തയച്ചതായും നിലവില്‍ സംസ്ഥാനത്ത് ഭക്ഷധാന്യങ്ങള്‍ക്ക് ക്ഷാമമില്ലെന്നും പി തിലോത്തമന്‍ ആലപ്പുഴയില്‍ പ്രതികരിച്ചു.

സംസ്ഥാനത്താകെ 1332 ദുരിതാശ്വാസ ക്യാംപുകളിലായി രണ്ടര ലക്ഷത്തിലധികം പേരാണ് കഴിയുന്നത്. സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ മരണം 88 ആയി.  ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി അജിത് കുമാര്‍ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. തൃശ്ശൂരില്‍ പാടശേഖരത്തില്‍ ഒഴുക്കില്‍പ്പെട്ട വീട്ടമ്മ മരിച്ചു. പുളിക്കല്‍ നാസറിന്റെ ഭാര്യ റസിയയാണ് മരിച്ചത്. ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം ഭൂദാനത്ത് ഒരു മൃതദേഹം കൂടി കണ്ടെടുത്തതോടെ മരണം 20 ആയി. 

നാളെ സംസ്ഥാനത്തെ രണ്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, എറണാകുളത്ത് യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. 

ആഗസ്റ്റ് 15 ഓടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. 15 ന് മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ടുള്ളത്. ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്കും, മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT