Kerala

ബിജിപാല്‍ പറയുന്നു: ഇനി മുതല്‍ അങ്ങോട്ടും ഞങ്ങള്‍ തന്നെ

നന്ദി,ഞങ്ങളെ അടുത്തറിയുന്നവരും അകലെനിന്നറിയുന്നവരും ഞങ്ങള്‍ക്ക് വേണ്ടി ഒരു തുള്ളി കണ്ണുനീരും ചുണ്ടില്‍ കരുതലിന്റെ ചെറുപുഞ്ചിരിയും കരുതി വച്ചതിന്. ഇനി മുതലങ്ങോട്ടും 'ഞാന്‍' ഇല്ല, 'ഞങ്ങള്‍' തന്നെ.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഭാര്യയുടെ വിയോഗത്തില്‍ തനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ് സംഗീത സംവിധായകന്‍ ബിജിബാല്‍. ഫേസ്ബുക്ക് പേജിലൂടെയാണ് ബിജിപാല്‍ നന്ദി അറിയിച്ച് കൊണ്ട് രംഗത്തെത്തിയത്.

ഇനി മുതലങ്ങോട്ടും ഞാന്‍ ഇല്ല, ഞങ്ങള്‍ തന്നെയെന്ന് ബിജിപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു . ശാന്തിയുടെ വിയോഗത്തില്‍ പങ്ക് ചേര്‍ന്ന് ആശ്വാസ വാക്കുകള്‍ പങ്കുവച്ചവര്‍ക്കും കണ്ണീരും ചെറുപുഞ്ചിരിയും കരുതി വച്ചവര്‍ക്കും നന്ദി പറയുകയായിരുന്നു ബിജിബാല്‍. ശാന്തി ബിജിപാലിന്റെ ഒരു നൃത്ത വിഡിയോയും പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം നന്ദി അറിയിച്ചത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം ഓഗസ്റ്റ് 29നാണ് ശാന്തി അന്തരിച്ചത്.

പ്രമുഖ നര്‍ത്തകി കൂടിയായിരുന്നു ശാന്തി. ബിജിപാല്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച സകലദേവ നുതേ എന്ന ആല്‍ബത്തിലുള്ള ശാന്തിയുടെ നൃത്തം ഏറെ ശ്രദ്ധേയമായിരുന്നു. ദയയും ദേവദത്തുമാണ് മക്കള്‍.

ബിജിബാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം.

നന്ദി,
ഞങ്ങളെ അടുത്തറിയുന്നവരും അകലെനിന്നറിയുന്നവരും ഞങ്ങള്‍ക്ക് വേണ്ടി ഒരു തുള്ളി കണ്ണുനീരും ചുണ്ടില്‍ കരുതലിന്റെ ചെറുപുഞ്ചിരിയും കരുതി വച്ചതിന്. ഇനി മുതലങ്ങോട്ടും 'ഞാന്‍' ഇല്ല, 'ഞങ്ങള്‍' തന്നെ.
No more 'RIP's please. Santhi is Peace, but she never rests. Keeping me smile is not just an esay task.
Happy Vijayadasham

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT