Kerala

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി ; നിരവധി കാര്യങ്ങളില്‍ വ്യക്തത വരാനുണ്ടെന്ന് പൊലീസ്

വൈകീട്ട് എറണാകുളം റേഞ്ച് ഐജി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ഓഫീസുമായി ചര്‍ച്ച നടത്തിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഏഴു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഫ്രാങ്കോയെ പൊലീസ് വിട്ടയച്ചു. നാളെയും ഫ്രാങ്കോയെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് സൂചന. നിരവധി കാര്യങ്ങളില്‍ വ്യക്തത വരാനുണ്ടെന്നും, ബിഷപ്പിന്റെ മൊഴികള്‍ പരിശോധിച്ചു വരികയാണെന്നും അന്വേഷണ സംഘം സൂചിപ്പിച്ചു. 

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം ബിഷപ്പ് ക്രൈംബ്രാഞ്ച് ഓഫീസില്‍ നിന്നും താമസസ്ഥലത്തേക്ക് പോയി. ഫ്രാങ്കോയുടെ പല മറുപടികളും കളവാണെന്ന് അന്വേഷണസംഘത്തിന് വ്യക്തമായതായും സൂചനയുണ്ട്. പൊലീസിന്റെ പക്കലുള്ള തെളിവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അന്വേഷണ സംഘം ഇന്ന് ഫ്രാങ്കോയെ വിശദമായി ചോദ്യം ചെയ്തത്. 

ഫ്രാങ്കോയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കവെ, വൈകീട്ട് എറണാകുളം റേഞ്ച് ഐജി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ഓഫീസുമായി ചര്‍ച്ച നടത്തി. അറസ്റ്റില്‍ നിയമോപദേശം തേടിയായിരുന്നു കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഷപ്പിന്റെ മൊഴികളിലെ പൊരുത്തക്കേടുകള്‍ വ്യക്തമായ സാഹചര്യത്തില്‍ അറസ്റ്റിലേക്ക് അന്വേഷണ സംഘം കടക്കുന്നു എന്ന അഭ്യൂഹത്തിന് ഇത് ഇടയാക്കിയിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

'ഞങ്ങളെ പ്രണയിച്ചു, മോദിയെ വിവാഹം ചെയ്തു'; രാജ്യസഭയില്‍ ചിരി പടര്‍ത്തി ഖാര്‍ഗെയുടെ പ്രസംഗം

പാലക്കാട് തീപാറുമോ?, എന്‍എംആര്‍ റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; കൊടുവള്ളിയില്‍ സലിം മടവൂര്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

SCROLL FOR NEXT