Kerala

ബെവ് ക്യു എന്ന് പ്ലേ സ്റ്റോറില്‍ വരുമെന്ന് നാളെ അറിയാം; ഗൂഗിള്‍ തിരിച്ചയച്ചെന്ന വാര്‍ത്ത വന്ന സമയത്ത് അപേക്ഷ നല്‍കിയിട്ടില്ലെന്ന് കമ്പനി

മദ്യ വില്‍പ്പനയ്ക്കുള്ള ബെവ് ക്യു ആപ്പ് ഗൂഗിള്‍ നിഷേധിച്ചിട്ടില്ലെന്ന് ആപ്ലിക്കേഷന്‍ നിര്‍മ്മിച്ച കമ്പനി ഫെയര്‍ കോഡ് ടെക്‌നോളജീസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ മദ്യ വില്‍പ്പനയ്ക്കുള്ള ബെവ് ക്യു ആപ്പിന് ഗൂഗിള്‍ അനുമതി നിഷേധിച്ചിട്ടില്ലെന്ന് ആപ്ലിക്കേഷന്‍ നിര്‍മ്മിച്ച കമ്പനി ഫെയര്‍ കോഡ് ടെക്‌നോളജീസ്. ഗൂഗിളിന് അപേക്ഷ നല്‍കിയിട്ടുള്ളൂവെന്നും കമ്പനി വിശദീകരിച്ചു. ഐടി ഡിപ്പാര്‍ട്ട്്‌മെന്റാണ് ഗൂഗിളിന് അപേക്ഷ നല്‍കേണ്ടത്. തിരിച്ചയച്ചെന്ന വാര്‍ത്ത വരുമ്പോള്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും കമ്പനി വിശദീകരിച്ചു. ആപ്ലിക്കേഷന്‍ എന്ന് പ്ലേ സ്റ്റോറില്‍ വരുമെന്ന് നാളെ അറിയാമെന്നും കമ്പനി വ്യക്തമാക്കി. നേരത്തെ, സംസ്ഥാന സര്‍ക്കാര്‍ മദ്യവില്‍പ്പനയ്ക്കായി നിര്‍മ്മിച്ച ആപ്ലിക്കേഷന്‍ ഗൂഗിള്‍ തിരിച്ചയച്ചുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

35 ലക്ഷം പേര്‍ ഒരേസമയം ഉപയോഗിച്ചാലും ആപ്പിനു തകരാറുണ്ടാകില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ആപ്ലിക്കേഷനില്‍ ജിപിഎസ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും അടുത്തുള്ള ബാര്‍, ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ്, ബിയര്‍ ആന്റ് വൈന്‍ പാര്‍ലര്‍ എന്നിവിടങ്ങളില്‍ നിന്ന് മദ്യം വാങ്ങാം.

ആപ്ലിക്കേഷന്‍ വഴി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണിലെ സമയം അനുസരിച്ച് അതാത് കേന്ദ്രങ്ങളിലെത്തിയാല്‍ മദ്യം ലഭിക്കും. ഒരാള്‍ക്ക് പരമാവധി 3 ലീറ്റര്‍ വരെ മദ്യമാണ് ലഭിക്കുക. ബാറുകളില്‍നിന്നടക്കം സര്‍ക്കാര്‍ വിലയ്ക്ക് മദ്യം ലഭിക്കും. മദ്യം വാങ്ങാനെത്തുന്നവര്‍ മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം. ബാറിലിരുന്ന് മദ്യപിക്കാന്‍ അനുമതിയില്ല. ഭക്ഷണം പാഴ്‌സലായി വാങ്ങാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT