Kerala

മഅദനി കേസില്‍ കര്‍ണാടക സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി; ടിഎയും ഡിഎയും മാത്രമേ ഈടാക്കാവു

കര്‍ണാടകത്തിന്റെ കസ്റ്റഡിയിലുള്ള മഅദനിക്ക് കേരളം സുരക്ഷ നല്‍കേണ്ടെന്ന്‌ സുപ്രീംകോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനുള്ള സുരക്ഷയ്ക്ക് വന്‍തുക നല്‍കണമെന്ന കര്‍ണാകട പൊലീസിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. സുരക്ഷയ്ക്കായി പോകുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ടിഎയും, ഡിഎയും മാത്രമെ അനുവദിക്കാന്‍ സാധിക്കുകയുള്ളെന്ന് കോടതി വ്യക്തമാക്കി. ഇത് എത്രയെന്ന് നാളെ കോടതിയെ അറിയിക്കണമെന്നും സുപ്രീംകോടതി കര്‍ണാടക സര്‍ക്കാരിന് നിര്‍ദേശം നല്‍കി. 

ഇത് സുപ്രീംകോടതിയാണ്. സുപ്രീംകോടതി ഉത്തരവിനെ വിലകുറച്ച് കാണരുതെന്ന് കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതി താക്കീത് നല്‍കി. മഅദനി വികലാംഗനാണ്. ഒരു വികലാംഗന് സുരക്ഷ ഒരുക്കുന്നതിനാണോ ഇത്ര വലിയ തുക ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കോടതി ചോദിച്ചു. കര്‍ണാടക സര്‍ക്കാരിന് സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചുകൂടെ.പൊലിസുകാരുടെ തൊഴില്‍ദാതാവാണോ മഅദനിയെന്നും  കോടതി. കര്‍ണാടകത്തിന്റെ കസ്റ്റഡിയിലുള്ള മഅദനിക്ക് കേരളം സുരക്ഷ നല്‍കേണ്ട. ഇക്കാര്യത്തില്‍ കേരളം ആവലാതിപ്പെടേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കോടതി ചേര്‍ന്ന സമയത്ത് വിഷയം മഅദനിയുടെ അഭിഭാഷകര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. മഅദനിയുടെ യാത്ര മുടക്കാന്‍ വേണ്ടിയുള്ള നീക്കമാണ് കര്‍ണാടക സര്‍ക്കാരിന്റേതെന്ന് മഅദനിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ പറഞ്ഞു. ഇതിന് മുന്‍പ് കേരളത്തിലേക്ക് പോകാന്‍ അനുമതി ലഭിച്ചപ്പോള്‍ 80000 രൂപയായിരുന്നു സുരക്ഷ ചെലവ്. എന്നാലിപ്പോള്‍ ഒരു പൊലീസുകാരന് മാത്രം ചെലവ് 8000 രൂപയെന്നാണ് കര്‍ണാടക പൊലീസ് പറയുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT