Kerala

മകളുമായി കതിര്‍മണ്ഡപത്തിലേക്ക് യാത്ര തിരിച്ചു, വഴിമധ്യേ അച്ഛൻ കുഴഞ്ഞ് വീണു മരിച്ചു

വിവാഹത്തിനായി  പ്രതിശ്രുത വധുവായ മകൾക്കൊപ്പം പോയ അച്ഛനാണ് കാർ യാത്രയ്ക്കിടെ മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : മകളുടെ വിവാഹത്തിനായി യാത്ര തിരിച്ച അച്ഛൻ വഴിമധ്യേ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. വൈക്കം ഉദയനാപുരം വാതുകോടത്തില്ലത്ത് വി.എസ്. പരമേശ്വരൻ മൂത്തത് (62) ആണ് മരിച്ചത്. ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹത്തിനായി  പ്രതിശ്രുത വധുവായ മകൾക്കൊപ്പം പോയ അച്ഛനാണ് കാർ യാത്രയ്ക്കിടെ മരിച്ചത്.

പരമേശ്വരൻ മൂത്തതിന്റെ മകൾ കാർത്തികയുടെയും വടകര ഓർക്കാട്ടേരി പാറോളി ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരിയുടെ മകൻ കൃഷ്ണദേവുമായുള്ള വിവാഹം ബുധനാഴ്ച വരന്റെ വീട്ടിൽവെച്ച് നടത്താനാണ് നിശ്ചയിച്ചത്. ഇതിനായി പരമേശ്വരൻ മൂത്തതും മകളും മകൻ കണ്ണനും മാത്രമാണ് വൈക്കത്തുനിന്ന്‌ വന്നത്. യാത്രാനിബന്ധനകൾ പാലിച്ചുകൊണ്ട് അനുവാദത്തോടെയാണ് ഇവർ പുറപ്പെട്ടത്.

യാത്രക്കിടെ പയ്യോളിയിലെത്തിയപ്പോൾ പരമേശ്വരൻ മൂത്തത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉദയനാപുരം, വൈക്കം ക്ഷേത്രങ്ങളിലെ ഉത്സവകാര്യങ്ങളിലും മറ്റ് പൂജാദികാര്യങ്ങളിലും സജീവമായിരുന്നു പരമേശ്വരൻ മൂത്തത്‌. പരേതയായ ജലജയാണ് പരമേശ്വരന്റെ ഭാര്യ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT