Kerala

മത്തിക്ക് ക്ഷാമം തന്നെ, എന്നാല്‍ വള്ളക്കാരെ തുണച്ച് അയലയും വറ്റയും നത്തോലിയും

കൊച്ചിയില്‍ നിന്ന് പോയ വള്ളക്കാരില്‍ ഒരു ദിവസം 28 ലക്ഷം രൂപയുടെ അയല കിട്ടിയ വള്ളക്കാരുണ്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മണ്‍സൂണ്‍ കാലത്ത് സുലഭമായി ലഭിച്ചിരുന്ന മത്തി ഇപ്പോള്‍ കിട്ടാക്കനിയാവുന്നു. എല്‍ നിനോ പ്രതിഭാസമാണ് മത്തിയുടെ ലഭ്യത കുറയാന്‍ ഇടയാക്കിയത്. 

കടലിന്റെ അടിത്തട്ടില്‍ വളരുന്ന സസ്യങ്ങളുടേയും പ്ലാവകങ്ങളുടേയും അളവ് കുറഞ്ഞതിനാല്‍ മത്തിക്ക് മുട്ടയിട്ട് പെരുകാനുള്ള സാഹചര്യം ഇല്ലാതെയാവുന്നു. പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ പ്രധാന വരുമാന മാര്‍ഗമാണ് മത്തി. 

സംസ്ഥാന തീരത്ത് നിന്നും പത്ത് മുതല്‍ ഇരുപത് വരെ കീലോമീറ്ററിലാണ് മത്തിയുടെ സാന്നിധ്യം. അയല, വറ്റ, നത്തോലി കിളിമീന്‍, ചെമ്മീന്‍ എന്നിവ നിറച്ചാണ് കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ തിരിച്ചെത്തുന്നത്. 

മത്തിയുടെ ലഭ്യത കുറവാണെങ്കിലും അയല ഉള്‍പ്പെടെയുള്ളവ മത്സ്യത്തൊഴിലാളികളെ തുണക്കുന്നു. കൊച്ചിയില്‍ നിന്ന് പോയ വള്ളക്കാരില്‍ ഒരു ദിവസം 28 ലക്ഷം രൂപയുടെ അയല കിട്ടിയ വള്ളക്കാരുണ്ട്. തുടര്‍ച്ചയായി പെയ്ത മഴ മീനുകള്‍ മുട്ടയിട്ട് പെരുകാന്‍ സഹായിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

'അത്ഭുതത്തിനായി കൈകോർക്കുന്നു', ഇന്ദ്രജിത്ത് - ലിജോ ജോസ് സിനിമ വരുന്നു

സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

SCROLL FOR NEXT