Kerala

മത്സ്യതൊഴിലാളികള്‍ക്ക് തിരിച്ചടിയായി കാറ്റ്; അഞ്ച് ബോട്ടുകള്‍ തകര്‍ന്നു

ട്രോളിംഗ് നിരോധനവും മത്സ്യ ലഭ്യതക്കുറവും മൂലം ദുരിതമനുഭവിക്കുന്ന മത്സ്യ തൊഴിലാളികള്‍ക്ക് ബോട്ട് തകര്‍ന്നത് തിരിച്ചടിയായി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  ശക്തമായ കാറ്റില്‍ കോഴിക്കോട് പുതിയാപ്പ ഹാര്‍ബറിലെ അഞ്ച് ബോട്ടുകള്‍ തകര്‍ന്നു. ട്രോളിംഗ് നിരോധനവും മത്സ്യ ലഭ്യതക്കുറവും മൂലം ദുരിതമനുഭവിക്കുന്ന മത്സ്യ തൊഴിലാളികള്‍ക്ക് ബോട്ട് തകര്‍ന്നത് തിരിച്ചടിയായി.

കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ശക്തമായ കാറ്റിലാണ് അഞ്ച് ബോട്ടുകള്‍ തകര്‍ന്നത്. ട്രോളിംഗ് നിരോധന കാലത്ത് കടലില്‍ നങ്കൂരമിട്ടതായിരുന്നു ബോട്ടുകള്‍. ഇത് കാറ്റില്‍ നിയന്ത്രണം വിട്ട് കരയ്ക്കടിയുകയായിരുന്നു. ഒരു ബോട്ടിന് ഏകദേശം രണ്ട് ലക്ഷം രൂപയിലധികം നാശനഷ്ടമുണ്ടായതാണ് കണക്കാക്കുന്നത്. 

പുതിയാപ്പ പ്രവിയെന്ന ഉടമയുടെ ചൈതന്യമോള്‍, മാധവന്‍ എന്നയാളുടെ മഞ്ജുഷ, ബാബുവിന്റെ ഉടസ്ഥതയിലുള്ള സമുദ്ര, പ്രേമന്റെ ഉടമസ്ഥതയിലുള്ള അരുള്‍ദേവി, പ്രമോദിന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്മിദേവി എന്നീ ബോട്ടുകളാണ് തകര്‍ന്നത്. ബോട്ടിനുള്ളിലേക്ക് ഉപ്പുവെള്ളം കയറിയിട്ടുണ്ട്. പലകകളും തകര്‍ന്നു. ഫിഷറീസ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം