Kerala

'മദ്രസയില്‍ പോയും മതപ്രഭാഷണങ്ങള്‍ കേട്ടും കടഞ്ഞെടുത്ത ആങ്ങളമാര്‍ക്ക് ഇത് സഹിക്കാവുന്നതിലപ്പുറമാണ്'; 'തെറിയഭിഷേകം നടത്തി സായൂജ്യമടയുകയല്ലാതെ ഒരു മറുപടിയും നല്‍കാന്‍ ഈ ആണുങ്ങള്‍ക്കാവില്ല'

മലയാളി ആണിന്റെ സഹജമായ ഭീകര അപകര്‍ഷതാ ബോധവും സ്ത്രീവിരുദ്ധതയും മദ്രസയില്‍ പോയും മതപ്രഭാഷണങ്ങള്‍ കേട്ടും കടഞ്ഞെടുത്ത ആങ്ങളമാര്‍ക്ക് ഇത് സഹിക്കാവുന്നതിലപ്പുറമാണ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലപ്പുറത്ത് ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നേരെയുണ്ടായ സദാചാര ആക്രമണത്തിനെതിരെ സമൂഹമാധ്യമത്തില്‍ വേറിട്ട പോസ്റ്റുമായി നാസിറുദ്ദീന്‍. ചിരിച്ച് കൊണ്ട് ആ പെങ്കുട്ടികള് പറഞ്ഞത് കേട്ടില്ലേ. ഇവരെ നന്നാക്കാന്‍ 'കുറച്ച് വെളിച്ചമൊന്നും പോരാ, എമര്‍ജന്‍സി തന്നെ വേണമെന്ന് !' അതാണ് ഇന്നത്തെ മലബാറിലെ മുസ്ലിം പെണ്‍കുട്ടിയുടെ സ്വരം. അതിന് മറുപടിയായി ആണൊരുത്തന്‍ പറഞ്ഞത് 'നക്കാന്‍ വന്നാല്‍ നക്കി പോയാല്‍ മതി....' എന്നാണ്. 

മലയാളി ആണിന്റെ സഹജമായ ഭീകര അപകര്‍ഷതാ ബോധവും സ്ത്രീവിരുദ്ധതയും മദ്രസയില്‍ പോയും മതപ്രഭാഷണങ്ങള്‍ കേട്ടും കടഞ്ഞെടുത്ത ആങ്ങളമാര്‍ക്ക് ഇത് സഹിക്കാവുന്നതിലപ്പുറമാണ്. വാട്ട്‌സ് ആപിലും ഫേസ് ബുക്കിലുമെല്ലാം നിരന്തരം പൊട്ടിയൊലിക്കുന്ന സ്ത്രീവിരുദ്ധ കുരുക്കളുടെ പശ്ചാത്തലം ഇതാണ്. അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ ആശയങ്ങള്‍ക്ക് സമുദായത്തിലെ ആണുങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ചും ഈ പെണ്ണുങ്ങള്‍ കൂടുതലായുള്ള കാമ്പസില്‍ വലിയ തോതില്‍ വേരോടാനും ഇത് കാരണമായിട്ടുണ്ട്. സമാന രീതിയില്‍ സംഘ് പരിവാര്‍ ആശയങ്ങള്‍ ഹിന്ദുക്കള്‍ക്കിടയില്‍ വേരോടിയതിന്റെ ഫലമാണ് ശബരിമല വിഷയത്തിലൂടെ കണ്ടതെന്നും നാസിറുദ്ദിന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ചിരിച്ച് കൊണ്ട് ആ പെങ്കുട്ടികള് പറഞ്ഞത് കേട്ടില്ലേ ? ഇവരെ നന്നാക്കാന്‍ 'കുറച്ച് വെളിച്ചമൊന്നും പോരാ, എമര്‍ജന്‍സി തന്നെ വേണമെന്ന് !' അതാണ് ഇന്നത്തെ മലബാറിലെ മുസ്ലിം പെണ്‍കുട്ടിയുടെ സ്വരം. അതിന് മറുപടിയായി ആണൊരുത്തന്‍ പറഞ്ഞത് 'നക്കാന്‍ വന്നാല്‍ നക്കി പോയാല്‍ മതി....' എന്നാണ്. പിന്നെ കുറേ പതിവ് സദാചാര ഗീര്‍വാണങ്ങളും. കേരളത്തിലെ മധ്യവര്‍ഗത്തിലെ, പ്രത്യേകിച്ചും മുസ്ലിം സമുദായത്തിലെ, ലിംഗ സമവാക്യം കൃത്യമായി അടയാളപ്പെടുത്തുന്നതാണ് ഈ വീഡിയോകള്‍. ആഗോളവല്‍ക്കരണം, ഗള്‍ഫ് പണം, സോഷ്യല്‍ മീഡിയ തുടങ്ങിയ സാധ്യതകള്‍ വലിയ തോതില്‍ ഉപയോഗപ്പെടുത്തി വളര്‍ന്നവരാണ് ഈ തലമുറയിലെ മുസ്ലിം പെണ്‍ കുട്ടികള്‍. തങ്ങളുടെ വിശ്വാസവും സ്വാതന്ത്രവുമൊന്നും ആരുടെ മുന്നിലും അടിയറ വെക്കാന്‍ അവര്‍ തയ്യാറല്ല, ഒരു കാര്യത്തിലും. ഇന്ന് കേരളത്തിലെ മികച്ച കാമ്പസുകളില്‍ അവര്‍ മറ്റാരേക്കാളും സജീവമാണ്. വിവാഹത്തിലും വിവാഹ മോചനത്തിലും തൊട്ട് അവരുടെ എല്ലാ കാര്യങ്ങളിലും അവരുടെ ഏജന്‍സി ഉപയോഗിക്കാന്‍ നിര്‍ബന്ധം പിടിക്കുന്നു. അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ അവര്‍ സമരം ചെയ്യും, സമുദായത്തിനകത്തും പുറത്തും.

മലയാളി ആണിന്റെ സഹജമായ ഭീകര അപകര്‍ഷതാ ബോധവും സ്ത്രീവിരുദ്ധതയും മദ്രസയില്‍ പോയും മതപ്രഭാഷണങ്ങള്‍ കേട്ടും കടഞ്ഞെടുത്ത ആങ്ങളമാര്‍ക്ക് ഇത് സഹിക്കാവുന്നതിലപ്പുറമാണ്. വാട്ട്‌സ് ആപിലും ഫേസ് ബുക്കിലുമെല്ലാം നിരന്തരം പൊട്ടിയൊലിക്കുന്ന സ്ത്രീവിരുദ്ധ കുരുക്കളുടെ പശ്ചാത്തലം ഇതാണ്. അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ ആശയങ്ങള്‍ക്ക് സമുദായത്തിലെ ആണുങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ചും ഈ പെണ്ണുങ്ങള്‍ കൂടുതലായുള്ള കാമ്പസില്‍ വലിയ തോതില്‍ വേരോടാനും ഇത് കാരണമായിട്ടുണ്ട്. സമാന രീതിയില്‍ സംഘ് പരിവാര്‍ ആശയങ്ങള്‍ ഹിന്ദുക്കള്‍ക്കിടയില്‍ വേരോടിയതിന്റെ ഫലമാണ് ശബരിമല വിഷയത്തിലൂടെ കണ്ടത്.

ഈ പെങ്കുട്ടികള്‍ ഇനിയുമിങ്ങനെ ടോര്‍ച്ചും എമര്‍ജന്‍സിയും കാണിച്ച് ഇവരെ പേടിപ്പിക്കും, പ്രകോപിപ്പിക്കും, പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മനസ്സിനെ പരിഹസിക്കും. തെറിയഭിഷേകം നടത്തി സായൂജ്യമടയുകയല്ലാതെ ഒരു മറുപടിയും നല്‍കാന്‍ ഈ ആണുങ്ങള്‍ക്കാവില്ല. അവര്‍ 'നരകത്തിലെ പെണ്ണുങ്ങളെ' പറ്റിയോ 'കുല സ്ത്രീകളല്ലാത്തവരെ' പറ്റിയോ പറയുമ്പോള്‍ ഇവര്‍ ഇവിടെ ജീവിച്ച് കാണിക്കും, അന്തസായി തന്നെ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT