Kerala

മരിച്ചയാള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ മൃതദേഹം മാസങ്ങളോളം സൂക്ഷിച്ചു; മന്ത്രവാദമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു

മന്ത്രവാദത്തിന്റെ ഭാഗമായാണ് വീട്ടുകാര്‍ മൃതദേഹം സൂക്ഷിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചയാള്‍ തിരിച്ചെത്തുമെന്ന കുടുംബത്തിന്റെ വിശ്വാസമാണ് മൃതദേഹം മറവ് ചെയ്യാതിരിക്കാന്‍ കാരണം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മാസങ്ങള്‍ പഴക്കമള്ള മൃതദേഹം വീട്ടീല്‍ സൂക്ഷിച്ച നിലയില്‍. മലപ്പുറം കൊളത്തൂരിലെ വീട്ടിലാണ് ഗൃഹനാഥന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മന്ത്രവാദത്തിന്റെ ഭാഗമായാണ് വീട്ടുകാര്‍ മൃതദേഹം സൂക്ഷിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചയാള്‍ തിരിച്ചെത്തുമെന്ന കുടുംബത്തിന്റെ വിശ്വാസമാണ് മൃതദേഹം മറവ് ചെയ്യാതെ സൂക്ഷിക്കാന്‍ കുടുംബത്തെ ഇടയാക്കിയതെന്നാണ് പൊലീസ് കരുതുന്നത്.

ഗൃഹാനാഥനെയും വീട്ടുകാരയെു കുറെ നാളുകളായി കാണാതിരുന്നത് കൊണ്ട് ബന്ധുക്കളും അയല്‍വാസികളും പൊലീസില്‍ അറിയിക്കുകയായിരുന്നു. വീട്ടിലെത്തി വിളിച്ചുനോക്കിയപ്പോള്‍ ആരുടെയും പ്രതികരണം ഇല്ലാതെ വന്നപ്പോള്‍ വാതില്‍ പൊളിച്ചാണ് അകത്ത് കയറിയത്. മുറിയിലെത്തിയപ്പോള്‍ മൂതദേഹത്തിന് ചുറ്റുമിരിക്കുന്ന ഭാര്യയെയും കുട്ടികളെയുമാണ് കാണാനായത്. ഗൃഹനാഥന്‍ മരിച്ച വിവരം വീട്ടുകാര്‍ നാട്ടുകാരെയോ ബന്ധുക്കളെയോ അറിയിച്ചതുമില്ല. വീട്ടില്‍ ഗൃഹനാഥന്റെ ഭാര്യയും ഇരുപതും പതിനേഴും വയസ്സായ രണ്ടുമക്കളും മാത്രമാണ് ഉള്ളത്. സംഭവുമായി ബന്ധപ്പെട്ട് പുറത്തുള്ളവര്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇത്തരമൊരു ഇടപെടിലില്ലാതെ മൃതദേഹം വീട്ടില്‍ സൂക്ഷിക്കില്ലെന്നും പൊലീസ് പറയുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പൊലീസ് കൊണ്ടുപോയി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

SCROLL FOR NEXT