Kerala

മര്‍ദിച്ചത് ഫോണ്‍ നമ്പര്‍ എവിടെനിന്ന് കിട്ടിയെന്ന് ചോദിച്ച്; യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത് പ്രതികളുടെ ബന്ധുവിനെ ഫോണ്‍ വിളിച്ചതിന്

ഇവരുടെ ബന്ധുവായ സ്ത്രീയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തു എന്നാരോപിച്ചായിരുന്നു മര്‍ദനം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത് യുവതിയെ ഫോണ്‍വിളിച്ച് ശല്യം ചെയ്തു എന്നാരോപിച്ച്. ഇരിവേലി സ്വദേശി സാജിദ് കണ്ണൂരിലെ ചക്കരക്കലില്‍ വെച്ചാണ് സദാചാര ആക്രമണത്തിന് ഇരയായത്. ഈ മാസം 20നായിരുന്നു സംഭവം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍വിളിയാണ് തട്ടിക്കൊണ്ടുപോകലിനും മര്‍ദ്ദനത്തിനും കാരണമായതെന്ന് കണ്ടെത്തിയത്. 

സംഭവത്തില്‍ സലാം, സക്കീര്‍, ഇര്‍ഷാദ് എന്നിവര്‍ക്കെതിരെ കേസെടുത്തു. ഇവരുടെ ബന്ധുവായ സ്ത്രീയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തു എന്നാരോപിച്ചായിരുന്നു മര്‍ദനം.   ഫോണ്‍ നമ്പര്‍ എവിടുന്നു കിട്ടി എന്ന് ചോദിച്ചാണ് സംഘം സാജിദിനെ തട്ടിക്കൊണ്ട് പോയത്. ഇരിമ്പ് വടി കൊണ്ടും ബെല്‍റ്റ് കൊണ്ടും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദനമേറ്റ സാജിദ് ചികിത്സയിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

SCROLL FOR NEXT