Kerala

മഹാരാജാസിലെ ഓട്ടോണമസ് ഗ്രേഡ് സിസ്റ്റത്തിന് തിരിച്ചടി: പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരമൊരുക്കണമെന്ന് ഹൈക്കോടതി

കോളജിന്റെ അനാസ്ഥമൂലം അഡ്മിഷന്‍ ലഭിക്കാതെ പോയ ഈ 18 വിദ്യാര്‍ത്ഥികള്‍ക്കും യൂണിവേഴ്‌സിറ്റിയും സര്‍ക്കാരും ചേര്‍ന്ന് തുടര്‍പഠനത്തിന് അവസരമൊരുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ ഓട്ടോണമസ് ഗ്രേഡ് സിസ്റ്റത്തിന് തിരിച്ചടി. ഓട്ടോണമസ് ഗ്രേഡിങ് മൂലം പിജി അഡ്മിഷന്‍ ലഭിക്കാതെ പോയ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോളജ് അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് ഓട്ടോണമസ് ഗ്രേഡ് സിസ്റ്റത്തിനെതിരെ പരാതി നല്‍കിയത്. 

പരാതി നല്‍കിയ 18 വിദ്യാര്‍ത്ഥികള്‍ക്കും പോസ്റ്റ് ഗ്രാജുവേഷന്‍ കോഴ്‌സിന് സീറ്റ് ലഭിച്ചട്ടില്ല. യൂണിവേഴ്‌സിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ മഹാരാജാസ് കോളജില്‍ ഓട്ടോണമസ് ഗ്രേഡിങ് സംവിധാനം ഏര്‍പ്പെടുത്തിയതിനാലാണ് 18ഓളം വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരം ലഭിക്കാതെ പോയത്.

വിദ്യാര്‍ഥികളുടെ അഡ്മിഷന്റെ കാര്യത്തില്‍ ഈ മാസം പതിനഞ്ചിനകം തീരുമാനമെടുക്കാനാണ് ഹൈക്കോടതി നിര്‍ദേശം. ഈ സമയത്തിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന കോഴ്‌സുകളെക്കുറിച്ച് അറിയിക്കണമെന്നും കോടതി അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

'തന്തയില്ലാത്തവന്‍' ജാതി അധിക്ഷേപമല്ല; 55 കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി, കേരള പൊലീസിന് വിമർശനം

തദ്ദേശ വോട്ടർപ്പട്ടിക; ഇന്നും നാളെയും കൂടി പേര് ചേർക്കാം

കേരളത്തിൽ എസ്ഐആറിന് ഇന്നുതുടക്കം, കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രക്ഷപ്പെട്ടു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

അപകടനില തരണം ചെയ്തില്ല; ശ്രീക്കുട്ടിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു

SCROLL FOR NEXT