Kerala

മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിക്ക് ജാമ്യം: പുറത്തിറങ്ങാനാകില്ല

പ്രോസിക്യൂഷന്റെ അപേക്ഷയെത്തുടര്‍ന്ന് നാലാഴ്ചത്തേക്ക് ഹൈക്കോടതി സ്വന്തം ഉത്തരവ് സ്റ്റേ ചെയ്തു. ഈ കാലയളവില്‍ പ്രോസിക്യൂഷന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാം.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കഴിഞ്ഞ മൂന്ന് വര്‍ഷമായി പുണെ യേര്‍വാഡ ജയിലില്‍ കഴിയുന്ന മുരളി കണ്ണമ്പിള്ളിക്ക് (അജിത്ത്- 65) ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 100000 രൂപയുടെ ആള്‍ജാമ്യവും കൂടാതെ എല്ലാമാസവും ഒന്നാം തീയതിയും പതിനാറാം തീയതി പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം എന്നിവയാണ്  ഉപാധികള്‍.  

എന്നാല്‍ പ്രോസിക്യൂഷന്റെ അപേക്ഷയെത്തുടര്‍ന്ന് നാലാഴ്ചത്തേക്ക് ഹൈക്കോടതി സ്വന്തം ഉത്തരവ് സ്റ്റേ ചെയ്തു. ഈ കാലയളവില്‍ പ്രോസിക്യൂഷന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാം. അതില്‍ തീര്‍പ്പാകും വരെ മുരളിക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞേക്കില്ല. 

ചികിത്സയടക്കം നിഷേധിച്ച് മുരളി കണ്ണമ്പള്ളിയെ വിചാരണ തടവിലിടുന്നതിനെതിരെ നോംചോംസ്‌കി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. 2015 മെയ് 9 നാണ് കൂട്ടാളി മലപ്പുറം പാണ്ടിക്കാട് സ്വദേശി ഇസ്മായില്‍ ഹംസയ്‌ക്കൊപ്പം മഹാരാഷ്ട്ര പൊലീസ് മുരളി കണ്ണമ്പിള്ളിയെ അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തിയായിരുന്നു അറസ്റ്റ്.

ഏറണാകുളം ഇരമ്പനം സ്വദേശിയായ മുരളി കണ്ണമ്പിള്ളി അടിയന്തരാവസ്ഥക്കാലത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജനൊപ്പം കോഴിക്കോട് റീജനല്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥിയായിരുന്നു. 1970 മുതല്‍ സിപിഐഎംഎല്‍ പ്രസ്ഥാനത്തിന്റെ നേതൃ നിരയില്‍ ഉണ്ടായിരുന്നു. മുരളി പഠനം പൂര്‍ത്തിയാക്കാതെ നാടുവിട്ട് 40 വര്‍ഷം ഒളിവില്‍ കഴിഞ്ഞു. അതിനിടെ നക്‌സലൈറ്റ് പ്രവര്‍ത്തനത്തില്‍ സജീവമായി.  

1976ലെ കായണ്ണ പോലീസ് സ്‌റ്റേഷന്‍ ആക്രമണ കേസില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നു ആരോപണമുണ്ടായിരുന്നു. എറണാകുളത്തെ കണ്ണമ്പിള്ളി കുടുംബാംഗമായ മുരളിയുടെ പിതാവ് കരുണാകരമേനോന്‍ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണറായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT