Kerala

മുഖ്യമന്ത്രി നടപടി ഉറപ്പുനല്‍കി; അതിനപ്പുറം എന്തുവേണമെന്ന് കാനം രാജേന്ദ്രന്‍

കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഉചിതമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്- അതിനപ്പുറം പിന്നെയെന്താണ് വേണ്ടതെന്ന്  കാനം രാജേന്ദ്രന്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അന്ന് തന്നെ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം  രാജേന്ദ്രന്‍. മര്‍ദ്ദനം നടന്ന് രണ്ട് മണിക്കൂറിനകം സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അതിന് അപ്പുറം പിന്നെ എന്തുവേണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. 

എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റിട്ടിട്ടും  സംസ്ഥാന സെക്രട്ടറി സ്വീകരിച്ച
നിലപാടിനെതിരെ പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. ഇക്കാര്യത്തില്‍ കാനത്തിന്റെ മൗനത്തെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണക്കണമെന്ന് എല്‍ദോ പറഞ്ഞു. എനിക്ക് കാനത്തിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും പൂര്‍ണവിശ്വസമാണ്. ക്യാബിനറ്റ് യോഗത്തില്‍ മന്ത്രി എകെ ബാലന്‍ നടത്തിയ പരാമര്‍ശം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അക്കാര്യത്തില്‍ മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കാനില്ലെന്നും എംഎല്‍എ പറഞ്ഞു. മര്‍ദ്ദനമേറ്റ സംഭവത്തില്‍ നടപടി വൈകുന്നതില്‍ പരാതിയില്ലെന്നും തന്റെ ഗതി ഒരു എംഎല്‍എയ്ക്കും ഉണ്ടാകരുതെന്നും എല്‍ദോ എബ്രഹാം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT