Kerala

മുനിസിപ്പൽ മൈതാനിയിൽ കൂറ്റൻ പന്തൽ; പഴയിടത്തിന്റെ നേതൃത്വത്തിൽ സസ്യ ഭക്ഷണം; മൂവാറ്റുപുഴയിലെ സംഭവമായി എൽദോ എബ്രഹാം എംഎൽഎയുടെ കല്ല്യാണ വിരുന്ന്

വിവാഹ സ്വീകരണം ജനബാഹുല്യം കൊണ്ട് മൂവാറ്റുപുഴയിലെ സംഭവമായി മാറി

Author : സമകാലിക മലയാളം ഡെസ്ക്

മൂവാറ്റുപുഴ: മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമും കല്ലൂർക്കാട് കണ്ണാംപറമ്പിൽ അ​ഗസ്റ്റിന്റേയും മേരിയുടേയും മകൾ ഡോ. ആ​ഗി മേരി അ​ഗസ്റ്റിനും വിവാഹിതരായി. ത‌‍‌ൃക്കളത്തൂർ മേപ്പുറത്ത് എബ്രഹാമിന്റേയും ഏലിയാമ്മയുടേയും മകനാണ് എൽദോ എബ്രഹാം. ഞായറാഴ്ച രാവിലെ മൂവാറ്റുപുഴ കുന്നക്കുരുടി സെയ്ന്റ് ജോർജ് യാക്കോബായ പള്ളിയിലായിരുന്നു വിവാഹം.

വിവാഹ സ്വീകരണം ജനബാഹുല്യം കൊണ്ട് മൂവാറ്റുപുഴയിലെ സംഭവമായി മാറി. ചരിത്രത്തിലാദ്യമായി മൂവാറ്റുപുഴ മുനിസിപ്പൽ മൈതാനിയിൽ വമ്പൻ പന്തലൊരുക്കി വമ്പൻ കല്ല്യാണ സ്വീകരണമാണ് ഒരുക്കിയത്.

വൈകീട്ട് മൂന്ന് മുതൽ രാത്രി ഒൻപത് വരെ മൂവാറ്റുപുഴ മുനിസിപ്പൽ മൈതാനിയിലാണ് വിവാഹ വിരുന്ന് നടന്നത്. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സസ്യ ഭക്ഷണമായിരുന്നു വിരുന്നിന്. മുഖ്യമന്ത്രി മുതൽ ജീവിതത്തിലെ നാനാതുറകളിലുള്ള പ്രമുഖരേയും മണ്ഡലത്തിലെ ഭൂരിപക്ഷം കുടുംബങ്ങളെയും ക്ഷണിച്ച കല്ല്യാണം ഒരുക്കത്തിലും ക്ഷണത്തിലും എല്ലാം വ്യത്യസ്തത പുലർത്തി.

രണ്ട് പതിറ്റാണ്ടായി തനിക്കു കിട്ടിയ എല്ലാ വിവാഹ ക്ഷണക്കത്തുകളും സൂക്ഷിച്ചു വച്ചിരുന്ന എൽദോ അവർക്കെല്ലാം തന്റെ കല്ല്യാണക്കുറി അയച്ചു. ആകെ 20,000 ക്ഷണക്കത്തുകൾ നൽകിയിരുന്നു. മണ്ഡലത്തിലെ അറിയാവുന്നവരെ എല്ലാം നേരിട്ട് ഫോണിൽ വിളിച്ചും കത്തുകളയച്ചും നടത്തിയ ക്ഷണം തന്നെ നാട്ടുകാർക്ക് കൗതുകമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

'സൂര്യയുടെ മുൻപിൽ വച്ച് സുപ്രിയ എന്നെ അറിയില്ല എന്ന് പറഞ്ഞു; അവർ കാരണമാണ് ഞാൻ ജേർണലിസം പഠിക്കാൻ പോകുന്നത്'

ചർമ്മം ആരോ​ഗ്യത്തോടെ നിലനിർത്താൻ കഴിക്കാം ഇവ

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

SCROLL FOR NEXT