ഫയല്‍ ചിത്രം 
Kerala

മൂന്നാര്‍ സമരപ്പന്തലില്‍ സംഘര്‍ഷം: പന്തലിന്റെ പൈസ ചോദിച്ച് ആളുകള്‍; സിപിഎമ്മുകാരാണെന്ന് ഗോമതി; പോലീസ് സ്ഥലത്തെത്തി

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: മൂന്നാര്‍ സമരത്തില്‍ ഭിന്നത എന്ന വാര്‍ത്ത വന്നതിനു പിന്നാലെ ഏതാനുംപേര്‍ സമരത്തില്‍ ഇടപെടാനെന്ന മട്ടില്‍ എത്തുകയും പന്തല്‍ പൊളിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. ഇത് സിപിഎമ്മുകാരാണെന്ന് ഗോമതി ആരോപിച്ചു. സംഭവസ്ഥലത്തെത്തി പോലീസ് ഇടപെട്ട് സംഘര്‍ഷത്തില്‍ അയവു വന്നിട്ടുണ്ട്.
സി.ആര്‍. നീലകണ്ഠന്‍ ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് നിരാഹാര സമരത്തില്‍നിന്നും ആശുപത്രിയിലേക്ക് മാറ്റപ്പെട്ടതോടെയാണ് സമരത്തില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ വന്നു തുടങ്ങിയത്. സി.ആര്‍. നീലകണ്ഠനു പകരം ആംആദ്മിയിലെതന്നെ ഒരു വനിതാ പ്രതിനിധി നിരാഹാരസമരം ആരംഭിക്കാനിരിക്കെയാണ് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി 'നിരാഹരമിരിക്കേണ്ട, പിന്തുണ മതി'യെന്ന തീരുമാനവുമായി എത്തിയത്. ഇത് മാധ്യമങ്ങള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ആംആദ്മിയോടുള്ള നിലപാടില്‍ മാറ്റമില്ലാതെ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ തുടര്‍ന്നതോടെ സമരത്തില്‍ ഭിന്നത എന്ന് വാര്‍ത്തകള്‍ വരികയായിരുന്നു.
ഈ സമയം മുതലെടുത്താണ് ചിലര്‍ സമരത്തില്‍ ഇടപെടാനെത്തിയത്. ആംആദ്മി പാര്‍ട്ടി സമരത്തില്‍നിന്നും പിന്മാറണമെന്നും സമരംതന്നെ ആവശ്യമില്ലാത്തതാണെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ചിലര്‍ സമരപ്പന്തല്‍ തകര്‍ക്കാനുള്ള ശ്രമം തുടങ്ങിയത്. സമരപ്പന്തലില്‍ സംഘര്‍ഷം തുടരുന്നതിനിടെ പോലീസ് എത്തുകയും അതോടെ സമരത്തില്‍ ഇടപെടാനെത്തിയവര്‍ പന്തലിന്റെ പണം തന്നില്ലെന്നും പൊളിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടു. തങ്ങളുടെ കച്ചവടം സമരംമൂലം തകര്‍ന്നെന്നും സീസണ്‍വേളയില്‍ ഈ സമരം നടത്താന്‍ അനുവദിക്കില്ലെന്നും വാദിച്ച് ചിലര്‍ വീണ്ടും സമരപ്പന്തല്‍ പൊളിക്കാന്‍ ഒരുങ്ങുകയായിരുന്നു. ഈ സമയമായപ്പോഴേക്കും കൂടുതല്‍ പോലീസെത്തി. ഇതോടെ സംഘര്‍ഷത്തിന് അല്‍പം ശമനമുണ്ടായി.
സമരപ്പന്തല്‍ പൊളിച്ച് സമരം അലങ്കോലമുണ്ടാക്കാന്‍ ശ്രമിച്ചത് സിപിഎമ്മുകാരാണെന്ന് ഗോമതി ആരോപിച്ചു. സമരം മന്ത്രി മണി രാജിവച്ച് മാപ്പു പറയുന്നതു തുടരുമെന്നും ഗോമതി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

SCROLL FOR NEXT