Kerala

മൂന്നാറില്‍ ആംആദ്മി പാര്‍ട്ടി നിരാഹാര സമരം അവസാനിപ്പിച്ചു 

ഒറ്റയ്ക്ക് സമരം ചെയ്തുകൊള്ളാം എന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ ആവശ്യപ്രകാരമാണ് സമരം അവസാനിപ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: മന്ത്രി എംഎം മണി രാജി വെക്കണം എന്നാവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി മൂന്നാറില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഒറ്റയ്ക്ക് സമരം ചെയ്തുകൊള്ളാം എന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ ആവശ്യപ്രകാരമാണ് സമരം അവസാനിപ്പിച്ചത്. 

പെമ്പിളൈ ഒരുമൈ മാത്രം നിരാഹാരം കിടന്നുകൊള്ളാമെന്നും ആം ആദ്മി പാര്‍ട്ടി നിരാഹാരമിരിക്കേണ്ടെന്നും പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി  ഇന്നലെ പരസ്യമായി പറഞ്ഞിരുന്നു.

സി.ആര്‍. നീലകണ്ഠന്‍ സമരത്തില്‍ ഐക്യദാര്‍ഢ്യവുമായി എത്തിയതോടെ പെമ്പിളൈ ഒരുമയുടെ പേരില്‍നിന്നും ആംആദ്മിയിലേക്ക് മാറുന്ന സാഹചര്യമുണ്ടായി. അതുകൊണ്ട് ആംആദ്മി സമരത്തിന് പിന്തുണ നല്‍കിയാല്‍ മതി, നിരാഹാരമിരിക്കേണ്ടതില്ല. ബി.ജെ.പിയും കോണ്‍ഗ്രസും പെമ്പിളൈ ഒരുമയ്ക്ക് പിന്തുണ അറിയിച്ച് എത്തിയിരുന്നു. അതുപോലെ പിന്തുണ നല്‍കിയാല്‍ മതിയെന്നുമാണ് പെമ്പിളൈ ഒരുമൈയുടെ നിലപാട്.  ഇതിനിടെ ആരോഗ്യ നില വഷളായ സിആര്‍ നീലകണ്ഠനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സിആറിന് പകരം മറ്റൊരു വനിതാ നേതാവ് നിരഹാരമിരിക്കുകയായിരുന്നു. 

മണി രാജിവെക്കണം എന്നാവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ നടത്തുന്ന സമരം ഇന്ന നാലാം ദിവസത്തിലേക്ക് കടന്നു.ഇന്നലെ ഒരുകൂട്ടര്‍ സമര പന്തല്‍ പൊളിക്കാന്‍ എത്തിയത് പ്രഗദേശത്ത് സങ്കര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. സിപിഎം ്പ്രവര്‍ത്തകരാണ് ഇതിന് പിന്നില്‍ എന്നാണ് ഗോമതിയുടെ ആരോപണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

SCROLL FOR NEXT