Kerala

'മൃതദേഹത്തിൽ കണ്ട മുറിവുകൾ പൊലിസിനെ അറിയിച്ചു; യുവാവിനെ കൊന്ന് കെട്ടിത്തൂക്കി'; ആരോപണവുമായി അമ്മ

 പ്രതികളുടെ രാഷ്ട്രീയ ബന്ധവും ക്രിമിനൽ പശ്ചാത്തലവും കാരണം സാക്ഷികൾ സത്യം പറയാൻ മടിക്കുകയാണെന്ന് മാതാവ്‌ 

Author : സമകാലിക മലയാളം ഡെസ്ക്

നെടുങ്കണ്ടം ∙ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി മാതാവ്. കൈലാസനാട് അശോകവനം അറപ്പുരക്കുഴിയിൽ വിഷ്ണു (20)നെ 2018 ഡിസംബർ 22 നു രാത്രി ഒൻപതിനാണു വീടിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ദേഹമാസകലം പരുക്കേറ്റ പാടുകളുണ്ടായിരുന്നു. രാവിലെ വീട്ടിൽനിന്നു ജോലിക്കു പോയതാണ്. വിഷ്ണുവിനെ ഒരു സംഘം അശോകവനത്തിനു സമീപം റോഡിൽ മർദിച്ചു കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നു മാതാവ് തങ്കമ്മ പറയുന്നു. 

മൃതദേഹത്തിൽ മുറിവുകൾ കണ്ട വിവരം സഹോദരൻ ജിഷ്ണു പൊലീസിനെ അറിയിച്ചെങ്കിലും അവഗണിച്ചു.  മൂന്നാർ ഡിവൈഎസ്പിയെ സമീപിച്ചെങ്കിലും നടപടിയില്ലാതെ വന്നതോടെ മാർച്ച് 8നു മുൻ ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിനു പരാതി നൽകി.  തൊട്ടുപിന്നാലെ വീട്ടിൽനിന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടും കേസിന്റെ മറ്റു രേഖകളും മോഷണം പോയതിൽ ദുരൂഹതയുണ്ടെന്നും  പ്രതികളുടെ രാഷ്ട്രീയ ബന്ധവും ക്രിമിനൽ പശ്ചാത്തലവും കാരണം സാക്ഷികൾ സത്യം പറയാൻ മടിക്കുകയാണെന്നും തങ്കമ്മ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

SCROLL FOR NEXT