Kerala

'യക്ഷി'യുടെ പേരില്‍ ചിലര്‍ തല്ലാന്‍ വന്നിട്ടുണ്ട്; നക്‌സലായി മുദ്രകുത്താനും ശ്രമമുണ്ടായെന്ന് കാനായി കുഞ്ഞിരാമന്‍

കേരളത്തിലെ കലാരംഗത്ത് യക്ഷി വരുത്തിയ മാറ്റം വലിയതാണ്. വികസിത രാജ്യങ്ങളില്‍ പോലും യക്ഷി പോലൊരു ശില്‍പം അക്കാലത്ത് നിര്‍മ്മിക്കാന്‍ സാധ്യമായിരുന്നുവോയെന്ന് സംശമായിരുന്നു

സമകാലിക മലയാളം ഡെസ്ക്

 കൊച്ചി : മലമ്പുഴയില്‍ നിര്‍മ്മിച്ച വിഖ്യാത ശില്‍പ്പമായ 'യക്ഷി'യുടെ പേരില്‍ തനിക്ക് കടുത്ത എതിര്‍പ്പുകള്‍ സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കാനായി കുഞ്ഞിരാമന്‍. ചിലര്‍ തല്ലാന്‍ വരെ വന്നിട്ടുണ്ട്. അത്തരമൊരു ശില്‍പ്പം കേരളത്തിലെ പൊതുസ്ഥലത്ത് നിര്‍മ്മിക്കാനാവുമോ എന്ന ആശങ്ക എഞ്ചിനീയര്‍മാര്‍ വരെ തന്നോട് പങ്കുവച്ചിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. 

 കേരളത്തിലെ കലാരംഗത്ത് യക്ഷി വരുത്തിയ മാറ്റം വലിയതാണ്. വികസിത രാജ്യങ്ങളില്‍ പോലും യക്ഷി പോലൊരു ശില്‍പം അക്കാലത്ത് നിര്‍മ്മിക്കാന്‍ സാധ്യമായിരുന്നുവോയെന്ന് സംശമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശില്‍പ്പികള്‍ക്ക് കേരളത്തെക്കാള്‍ പറ്റിയ ദേശമില്ല.സൃഷ്ടിയെ കുറിച്ച് വിലയിരുത്തേണ്ടത് കാണുന്ന ജനങ്ങളാണെന്നും കാനായി കൂട്ടിച്ചേര്‍ത്തു. 

താന്‍ അന്നും ഇന്നും ഗാന്ധിയന്‍ ആണ്. യക്ഷി ഉണ്ടാക്കിയ കാലത്ത് താന്‍ നക്‌സലാണെന്ന് ആരൊക്കെയോ പറഞ്ഞ് പരത്തിയിരുന്നുവെന്നും പിന്നീട് പൊലീസെത്തി അന്വേഷിച്ച് ബോധ്യമായ ശേഷമാണ് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. എസ് നന്ദഗോപാലിന്റെ ഓര്‍മയില്‍ 'നാണപ്പ ആര്‍ട്ട് ഗ്യാലറി'യില്‍ സംഘടിപ്പിച്ച മുഖാമുഖത്തിലായിരുന്നു കാനായി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

അതിദാരിദ്ര്യമുക്ത പ്രഖ്യപനം പിആര്‍ വര്‍ക്ക്; പാവങ്ങളെ പറ്റിച്ച് കോടികളുടെ ധൂര്‍ത്ത്; കണക്കുകള്‍ക്ക് ആധികാരികതയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

'വെറും വാ​ഗ്ദാനം... അതും പറഞ്ഞ് പോയ എംപിയാണ്'; വീണ്ടും, പ്രതാപന് 'പഴി'; സുരേഷ് ​ഗോപി മാന്യനെന്ന് തൃശൂർ മേയർ (വിഡിയോ)

SCROLL FOR NEXT