Kerala

യുഡിഎഫ് നേതൃയോ​ഗം ഇന്ന് ; മുന്നണി വിപുലീകരണവും, തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും ചർച്ചയാകും

ബിജെപിയുമായി സഹകരിച്ച ജോർജിനെ മുന്നണിയിലെടുക്കുന്നതിനോട് നേതാക്കൾക്ക് ഇടയിൽ ഭിന്നാഭിപ്രായമുണ്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : യു‍ഡിഎഫ് ഏകോപന സമിതി യോ​ഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.  ലോക്സഭാ തെര‍ഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും മുന്നണി വിപുലീകരണവും യോ​ഗത്തിൽ ചർച്ചയാകും. ആലപ്പാട് ഖനനം, ശബരിമല അടക്കം സംസ്ഥാനത്തെ രാഷ്ട്രീയ- സാമൂഹ്യ വിഷയങ്ങളും യോ​ഗത്തിൽ ചർച്ചയാകും. 

എൻഡിഎ വിട്ട ജെ.എസ്.എസ്. (രാജൻ ബാബു) വിഭാഗം, കാമരാജ് കോൺഗ്രസ്, സോഷ്യലിസ്റ്റ് ജനതാദൾ യുഡിഎഫ് വിട്ടപ്പോൾ മാറി നിന്ന ഒരുവിഭാഗം എന്നിവ മുന്നണിപ്രവേശത്തിനായി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. ജനപക്ഷത്തെ യു.ഡി.എഫിൽ എടുക്കണമെന്നാവശ്യപ്പെട്ട് പി സി ജോർജും കത്ത് നൽകിയിട്ടുണ്ട്. 

ബിജെപിയുമായി സഹകരിച്ച ജോർജിനെ മുന്നണിയിലെടുക്കുന്നതിനോട് നേതാക്കൾക്ക് ഇടയിൽ ഭിന്നാഭിപ്രായമുണ്ട്. പി സി ജോർജിനെ മുന്നണിയിൽ എടുക്കുന്നതിൽ കേരള കോൺ​ഗ്രസ് നേതാവ് കെ എം മാണിയുടെ നിലപാടും നിർണായകമാകും. ബാർകോഴ കേസിൽ അടക്കം മാണിക്കെതിരെ ശക്തമായി രം​ഗത്തു വന്ന ജോർജിനെ വീണ്ടും ഉൾക്കൊള്ളാൻ മാണി തയ്യാറാകുമോ എന്നതും ജനപക്ഷത്തിന് നിർണായകമാണ്. 
 
സഹകരിക്കുന്ന കക്ഷികൾക്ക് അസോസിയേറ്റ് അംഗത്വം നൽകുന്ന രീതി യുഡിഎഫിനുണ്ട്. അസോസിയേറ്റ് അംഗത്വം നൽകി തുടർന്ന് പൂർണ അംഗത്വവും നൽകുന്ന രീതിയായിരിക്കും ഈ കക്ഷികളുടെ കാര്യത്തിലും എടുക്കുക. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ  കഴിയുന്നത്ര കക്ഷികളെ ഒപ്പം കൂട്ടണമെന്ന താത്പര്യമാണ് പൊതുവിൽ മുന്നണിയിലുള്ളത്. ഇടതുമുന്നണി നാലു പാർട്ടികളെ ഉൾപ്പെടുത്തി അടുത്തിടെ വിപുലീകരിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

SCROLL FOR NEXT