Kerala

യുവതിയെ കുമ്പസരിപ്പിച്ചിട്ടില്ല; നുണ പരിശോധനയ്ക്ക് തയ്യാറെന്ന് ലൈംഗികാരോപണ വിധേയനായ വൈദികന്‍

കോളേജില്‍ തന്റെ സീനിയറായിരുന്നു യുവതി. അശ്ലീല ചിത്രങ്ങള്‍ യുവതിക്ക് അയച്ചിട്ടില്ല, പരാതിക്കാരിയുമായി ഒരുമിച്ച് സഞ്ചരിച്ചിട്ടില്ല, അവരെ കുമ്പസാരിപ്പിച്ചിട്ടില്ലെന്നും ഫാ.ജോണ്‍സണ്‍ വി മാത്യു

സമകാലിക മലയാളം ഡെസ്ക്

തിരുവല്ല: ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരേയുള്ള ലൈംഗിക ആരോപണ വിവാദത്തില്‍ പ്രതികരണവുമായി വൈദികരിലൊരാളായ ഫാ. ജോണ്‍സണ്‍ വി മാത്യു  തനിക്കെതിരേ നല്‍കിയ പരാതി ബ്ലാക്‌മെയില്‍ ചെയ്യാനാണെന്നും ആവശ്യമെങ്കില്‍ നുണ പരിശോധനയ്ക്ക് വരെ തയ്യാറാണെന്നും ഫാ.ജോണ്‍സണ്‍ വി മാത്യു പറഞ്ഞു

കോളേജില്‍ തന്റെ സീനിയറായിരുന്നു യുവതി. അശ്ലീല ചിത്രങ്ങള്‍ യുവതിക്ക് അയച്ചിട്ടില്ല, പരാതിക്കാരിയുമായി ഒരുമിച്ച് സഞ്ചരിച്ചിട്ടില്ല, അവരെ കുമ്പസാരിപ്പിച്ചിട്ടില്ലെന്നും ഫാ.ജോണ്‍സണ്‍ വി മാത്യു പറഞ്ഞു. യാക്കോബായഓര്‍ത്തഡോക്‌സ് സഭാ കക്ഷി വഴക്കിന്റെ ഇരയാണ് താന്‍. പോലീസ് തന്റെ ടവര്‍ ലൊക്കേഷന്‍ അടക്കമുള്ളവ പരിശോധിക്കട്ടെയെന്നും ഫാ.ജോണ്‍സണ്‍ വി മാത്യു പ്രതികരിച്ചു. 

എന്നാല്‍ തന്റെ പരാതി ആരെയങ്കിലും ബ്ലാക്‌മെയില്‍ ചെയ്യാനല്ലെന്നും കൃത്യമായ നടപടിക്ക് വേണ്ടിയുള്ളതാണെന്നും യുവതിയുടെ ഭര്‍ത്താവ് പ്രതികരിച്ചു. െ്രെകംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല. അന്വേഷണത്തില്‍ വിശ്വസിക്കുന്നുവെന്നും പരാതിക്കാരന്‍ പ്രതികരിച്ചു. ഓര്‍ത്തഡോക്‌സ് സഭയിലെ വിവിധ ഭദ്രാസനത്തിലെ വൈദികര്‍മാര്‍ തന്റെ ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു ഇയാളുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് നിരണം, ഡല്‍ഹി, തുമ്പമണ്‍ ഭദ്രാസനത്തിലെ അഞ്ച് വൈദികരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി,പി ജി ഡി സി എ തുടങ്ങിയ കോഴ്സുകൾക്ക് ഐ എച്ച് ആർ ഡിയിൽ ഇപ്പോൾ അപേക്ഷിക്കാം

'2026 മാര്‍ച്ച് 27'ന് മെസിയും ലമീന്‍ യമാലും നേര്‍ക്കുനേര്‍!

'കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്'; ആരാണ് ജസ്റ്റിസ് സൗമെന്‍ സെന്‍?

തിരുവനന്തപുരം നഗരസഭയുടെ 200 കോടി ട്രഷറിയിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നീക്കം; എതിര്‍പ്പുമായി ബിജെപി

SCROLL FOR NEXT