Kerala

ഉദ്ഘാടനത്തിനെത്തിയ കേന്ദ്ര മന്ത്രിയെ നേതാവ് 'റാഞ്ചി' ; ബിജെപിയുടെ യോഗാ ദിനാചരണത്തില്‍ തമ്മിലടി

യോഗദിനാചരണത്തിനെത്തിയ കേന്ദ്രമന്ത്രി അനന്ത് ഹെഗ്‌ഡ്ഡെയെ എഎന്‍ രാധാകൃഷ്ണന്‍ വിഭാഗം തട്ടിക്കൊണ്ട് പോയി സ്വകാര്യട്രസ്റ്റിന്റെ പരിപാടിയില്‍ പങ്കെടുപ്പിച്ചുവെന്ന് ആരോപണം. പാര്‍ട്ടി ജില്ലാഘടകമാണ് ആരോപണവുമായ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  യോഗദിനാചരണത്തിനെത്തിയ കേന്ദ്രമന്ത്രി അനന്ത് ഹെഗ്‌ഡ്ഡെയെ എഎന്‍ രാധാകൃഷ്ണന്‍ വിഭാഗം തട്ടിക്കൊണ്ട് പോയി സ്വകാര്യട്രസ്റ്റിന്റെ പരിപാടിയില്‍ പങ്കെടുപ്പിച്ചുവെന്ന് ആരോപണം. പാര്‍ട്ടി ജില്ലാഘടകമാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ ആര്‍എസ്എസ്സും പാര്‍ട്ടിയും സംയുക്തമായി നടത്തിയ യോഗ പരിപാടിയിലേക്കാണ് കേന്ദ്രമന്ത്രിയെ ക്ഷണിച്ചിരുന്നത്. പതഞ്ജലി യോഗ സെന്ററുമായി ചേര്‍ന്ന് നടത്തുന്ന ഈ പരിപാടിയില്‍ കേന്ദ്രമന്ത്രി അനന്ത്
ഹെഗ്‌ഡ്ഡെ പങ്കെടുക്കുമെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നത്. 


യോഗാദിനത്തില്‍  കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ എഎന്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതൃത്വത്തിലും ദിനാചരണം സംഘടിപ്പിച്ചിരുന്നു. ഭാസ്‌കരീയത്തിലെത്തിക്കുന്നതിന് പകരം കേന്ദ്രമന്ത്രിയെ രാധാകൃഷ്ണന്‍ പക്ഷം റാഞ്ചിക്കൊണ്ട് പോയി കടവന്ത്രയിലെ പരിപാടിയില്‍ പങ്കെടുപ്പിച്ചുവെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത്. 


സംഭവം വിവാദമായതോടെ കടവന്ത്രയിലേത് പാര്‍ട്ടി പരിപാടിയായിരുന്നു എന്ന വിശദീകരണവുമായി നേതാക്കള്‍ എത്തി.അങ്ങനെയൊരു അറിയിപ്പ് കിട്ടിയതേയില്ലെന്ന് ജില്ലാനേതാക്കള്‍ പറഞ്ഞതോടെ നേതൃത്വം വെട്ടിലായി. ബിജെപി ഭാരവാഹിയോഗത്തില്‍ നിന്ന് മണ്ഡലം പ്രസിഡന്റ് സി ജി രാജഗോപാല്‍ ഇറങ്ങിപ്പോയതി പ്രതിഷേധിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം