Kerala

റോഡ് ആസിഡ് ഒഴിച്ച് നശിപ്പിക്കുന്നു, കര്‍ശനമായ നടപടി നേരിടേണ്ടി വരുമെന്ന് എംഎല്‍എ

ഓങ്ങല്ലൂര്‍-കാരക്കാട്-വാടാനാംകുറുശ്ശി റോഡില്‍ നിരന്തരമായി ആസിഡ് ഒഴിക്കുന്നതായി എംഎല്‍എ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ആസിഡ് ഒഴിച്ച് റോഡ് തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍. ഓങ്ങല്ലൂര്‍-കാരക്കാട്-വാടാനാംകുറുശ്ശി റോഡില്‍ നിരന്തരമായി ആസിഡ് ഒഴിക്കുന്നതായി എംഎല്‍എ പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം. പൊലീസില്‍ പരാതി നല്‍കിയതായും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും എംഎഎല്‍എ പറഞ്ഞു. ആസിഡ് ഉപയോഗിച്ച് റോഡ് നശിപ്പിച്ചതിന്റെ ചിത്രങ്ങളും മുഹമ്മദ്  മിഹ്‌സിന്‍ പങ്കുവെച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

റോഡില്‍ ആസിഡ് ഒഴിച്ചത് ദൗര്‍ഭാഗ്യകരം

ഓങ്ങല്ലൂര്‍-കാരക്കാട്‌-വാടാനാംകുറുശ്ശി റോഡില്‍ നിരന്തരമായി ആസിഡ് ഒഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇന്ന് പോലീസും പിഡബ്ല്യുഡിയും സംയുക്തമായി ഇന്‍സ്‌പെക്ഷന്‍ നടത്തി. റോഡ് തകര്‍ക്കാനുള്ള ബോധപൂര്‍വമായ ഉദ്ദേശത്തോടെ നടത്തുന്ന ഇത്തരം പ്രവൃത്തികള്‍ വളരെ ദൗര്‍ഭാഗ്യകരമാണ്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ് വളരെ ചെറുതും മോശവുമായ റോഡാണ് ഉണ്ടായിരുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മികച്ച ബിഎം&ബിസി (റബറൈസ്ഡ് ) റോഡ് നിര്‍മ്മിച്ചു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. ഈ റോഡ് ആസിഡൊഴിച്ചു മറ്റും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ജനങ്ങളുടെ സഹകരണത്തോടുകൂടി പ്രതിരോധിക്കും. ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ അവര്‍ കര്‍ശനമായ നിയമ നടപടി നേരിടേണ്ടിവരും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT