Kerala

വയനാട് എസ്പി ക്വാറന്റീനില്‍ ; നിരീക്ഷണത്തില്‍ 50 പൊലീസുകാര്‍ ; പൊലീസ് സ്റ്റേഷന്‍ അടച്ചു; അതീവ ജാഗ്രത

ജില്ലയില്‍ ജോലിയെടുത്ത 50  പൊലീസുകാരാണ് ക്വാറന്റീനിലേക്ക് മാറിയത്. ഡിവൈഎസ്പിയുടെ അടക്കം സാമ്പിള്‍ പരിശോധനാഫലം ഇന്ന് ലഭിക്കും

സമകാലിക മലയാളം ഡെസ്ക്

മാനന്തവാടി: വയനാട് ജില്ലയിലെ മാനന്തവാടി പൊലീസ് സ്‌റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലാ പൊലീസ് മേധാവിയും ക്വാറന്റീനിലായി.  സ്‌റ്റേഷനില്‍ നിന്നും കോവിഡ് ബാധിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ എസ്പിയും ഉള്ളതിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍ ഔദ്യോഗിക സമ്പര്‍ക്ക പട്ടിക തയാറായിട്ടില്ല. മുന്‍ കരുതല്‍ എന്ന നിലയ്ക്കാണ് എസ്പിയെ ക്വാറന്റീനിലേക്ക് മാറ്റിയതെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

ജില്ലയില്‍ ജോലിയെടുത്ത 50  പൊലീസുകാരാണ് ക്വാറന്റീനിലേക്ക് മാറിയത്. ഡിവൈഎസ്പിയുടെ അടക്കം സാമ്പിള്‍ പരിശോധനാഫലം ഇന്ന് ലഭിക്കും. പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാനന്തവാടി സ്‌റ്റേഷനിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചു. പരാതികള്‍ നല്‍കാന്‍ സമീപത്തെ പൊലീസ് സ്‌റ്റേഷനെ ആശ്രയിക്കണം. ഇമെയില്‍ വഴിയും പരാതി നല്കാവുന്നതാണ്.

പിപിഇ കിറ്റ് ധരിച്ച രണ്ടു പൊലീസുകാരും ഒരു ആരോഗ്യപ്രവര്‍ത്തകനും മാത്രമാണ് സ്‌റ്റേഷനില്‍ ഉണ്ടാവുക. ഒഴിവാക്കാനാകാത്ത നടപടികള്‍ തീര്‍ക്കാനാണ് ഈ സംവിധാനം. സ്‌റ്റേഷന്‍ സമ്പൂര്‍ണമായി അണുവിമുക്തമാക്കും. ജില്ലാ പൊലീസ് മേധാവി ക്വാറന്റീനില്‍ ആയതോടെ,  അഡീഷണല്‍ എസ്പിക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്.

വയനാട്ടില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ്. കോയമ്പേട് മാര്‍ക്കറ്റില്‍ പോയി വന്ന ട്രക്ക് ഡ്രൈവറില്‍ നിന്നും രോഗം ബാധിച്ചവരുടെ എണ്ണം ഇന്നത്തോടെ പത്തായി ഉയര്‍ന്നു. ഇയാളില്‍ നിന്നും രോഗം പകര്‍ന്നയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട പൊലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT