പ്രതീകാത്മക ചിത്രം 
Kerala

വാട്സ് ആപ്പിലൂടെ ന​ഗ്നചിത്രങ്ങൾ : കേരളത്തിന് അകത്തും പുറത്തുമായി 300 ഓളം പ്രതികൾ ; 30 പേരെ തിരിച്ചറിഞ്ഞു

കുറ്റിപ്പുറം, കല്പകഞ്ചേരി, വാഴക്കാട്, മഞ്ചേരി, എടവണ്ണ, അരീക്കോട്, വേങ്ങര, നിലമ്പൂർ തുടങ്ങിയ സ്റ്റേഷൻ പരിധികളിലുള്ളവരാണ് ഇവർ

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം :  വാട്സ്‌ ആപ്പ് ഗ്രൂപ്പുണ്ടാക്കി കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കേരളത്തിന് അകത്തും പുറത്തുമായി 300 ഓളം പേർ പ്രതികളാകും. കേസിൽ ഉൾപ്പെട്ട മലപ്പുറംജില്ലയിൽ 30-ലേറെ പേരെ പൊലീസ് തിരിച്ചറിഞ്ഞു. ഗ്രൂപ്പ് അഡ്മിനടക്കം മൂന്നുപേരെ തിങ്കളാഴ്ച അറസ്റ്റുചെയ്തതിന്‌ പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഗ്രൂപ്പംഗങ്ങളായ ഇത്രയും പേരെ തിരിച്ചറിഞ്ഞത്.

കുറ്റിപ്പുറം, കല്പകഞ്ചേരി, വാഴക്കാട്, മഞ്ചേരി, എടവണ്ണ, അരീക്കോട്, വേങ്ങര, നിലമ്പൂർ തുടങ്ങിയ സ്റ്റേഷൻ പരിധികളിലുള്ളവരാണ് ഇവർ. 22 മുതൽ 45 വരെ പ്രായമുള്ളവരാണ് ഗ്രൂപ്പിലുള്ളവർ.

കൃത്യമായി അറിയുന്നവരും ഇത്തരം വീഡിയോകൾ കാണാൻ താത്‌പര്യമുള്ളവരുമായവരെ മാത്രമേ ഗ്രൂപ്പിൽ അംഗമാക്കാവൂ എന്നതടക്കമുള്ള കർശനനിയമങ്ങൾ പാലിക്കുന്നവരെ മാത്രമേ അംഗങ്ങളാക്കിയിരുന്നുള്ളൂവെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന മലപ്പുറം സൈബർ സെൽ ഉദ്യാഗസ്ഥൻ പറഞ്ഞു.

ജില്ലയിലും കേരളത്തിലെ തൃശ്ശൂർ, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തുടങ്ങി മറ്റു ജില്ലകളിലും വിദേശ രാജ്യങ്ങളിലുമായി 300-ഓളം പേരെ കേസിൽ പിടികൂടാനുണ്ടെന്നും ഉദ്യോസ്ഥർ പറഞ്ഞു. ഇത്തരത്തിൽ ഗ്രൂപ്പ് പ്രവർത്തിക്കുന്നതായി കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന യുനിസെഫ് വിഭാഗം ഇന്റർപോൾ മുഖേന കേരള പൊലീസിനെ അറിയിച്ചിരുന്നു. തുടർന്നാണ് പൊലീസ് വ്യാപക അന്വേഷണത്തിന് മുതിർന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT