Kerala

ബിഡിജെഎസ് ആദ്യം മുന്നണി മര്യാദ പഠിക്കട്ടെ: വി മുരളീധരന്‍ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

ബിജെപി നേതാവ് വി മുരളീധരന്‍ മഹാരാഷ്ട്രയില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും -  ജിവിഎല്‍ നരസിംഹറാവു ഉത്തര്‍ പ്രദേശില്‍ നിന്നും രാജീവ് ചന്ദ്രശേഖരന്‍ കര്‍ണാടകയില്‍ നിന്നും മത്സരിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപി നേതാവ് വി മുരളീധരന്‍ മഹാരാഷ്ട്രയില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും. ബിജെപി കേന്ദ്ര തെരഞ്ഞടുപ്പ് കമ്മറ്റിയാണ് മത്സരിക്കുന്നവരുടെ പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്. 18 രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ പേരാണ് ബിജെപി പ്രഖ്യാപിച്ചത്.  

കേരളത്തില്‍ നിന്നുള്ള ബിഡിജെഎസ് നേതാവ് തുഷാര്‍വെള്ളാപ്പളളിയുടെ പേര് തള്ളിയാണ് മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയത്. മുന്നണി മര്യാദകള്‍ പാലിക്കാന്‍ ബിഡിജെഎസ് പഠിക്കട്ടെ എന്നിട്ടാവാം സ്ഥാനമാനങ്ങള്‍ എന്നായിരുന്നു യോഗത്തില്‍ അമിത്ഷായുടെ നിലപാട്. വെള്ളാപ്പള്ളി നടേശന്‍  സ്വീകരിക്കുന്ന നിലപാടുകള്‍ സംസ്ഥാനത്ത് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. യോഗതീരുമാനം അമിത് ഷാ തുഷാര്‍ വെള്ളാപ്പള്ളിയെ അറിയിച്ചിട്ടുണ്ട്.

കേരളത്തിന് കിട്ടിയ അംഗീകാരമാണ് തന്റെ സ്ഥാനാര്‍ത്ഥിത്വമെന്നായിരുന്നു പട്ടിക അംഗീകരിച്ചതിന് പിന്നാലെയുള്ള മുരളീധരന്റെ പ്രതികരണം. സ്ഥാനാര്‍്ത്ഥിത്വം കേന്ദ്രമന്ത്രിസഭയിലേക്കുള്ള പ്രാതിനിധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. ജിവിഎല്‍ നരസിംഹറാവു ഉത്തര്‍ പ്രദേശില്‍ നിന്നും മത്സരിക്കും. രാജീവ് ചന്ദ്രശേഖരന്‍ കര്‍ണാടകയില്‍ നിന്നും മത്സരിക്കും. ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പേരും പരിഗണനയിലുണ്ടയിരുന്നെങ്കിലും കേന്ദ്രനേതൃത്വം മുരളീധരനെ പിന്തുണയ്ക്കുകയായിരുന്നു

രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ പട്ടിക
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT