Kerala

വീട്ടമ്മയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് പണവും വില കൂടിയ മൊബൈലും മോഷ്ടിച്ചു; മുങ്ങി നടന്ന പ്രതിയെ മാസങ്ങൾക്ക് ശേഷം പൊലീസ് പൊക്കി

വീട്ടമ്മയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് പണവും വില കൂടിയ മൊബൈലും മോഷ്ടിച്ചു; മുങ്ങി നടന്ന പ്രതിയെ മാസങ്ങൾക്ക് ശേഷം പൊലീസ് പൊക്കി

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ട്രെയിനിൽ മോഷണം നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന ആളെ ഒടുവിൽ റെയിൽവേ പൊലീസ് പൊക്കി. പാലക്കാട് നൂറണി സ്വദേശി ഷമീറിനെയാണു (30) മാസങ്ങൾക്കു ശേഷം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് നിന്നാണ് ഇയാൾ പിടിയിലായത്. 

പ്രതിയുടെ രേഖാ ചിത്രം ഉപയോഗിച്ച് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടെ മോഷ്ടിക്കപ്പെട്ട മൊബൈൽ ഫോൺ സ്വിച്ച് ഓൺ ആയി. ടവർ ലൊക്കേഷൻ മനസിലാക്കി പൊലീസ് ഷമീറിന്റെ വീട്ടിലെത്തി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 

2019 ഒക്ടോബർ 19നാണ് കേസിനാസ്പദമായ സംഭവം. തിരുവല്ലയിൽ നിന്നു ചെന്നൈയിലേക്ക് പോകുന്ന ട്രെയിനിൽ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തിരുന്ന വീട്ടമ്മയുടെ ബാഗിൽ നിന്ന് 55,000 രൂപയും 25,000 രൂപ വില വരുന്ന മൊബൈൽ ഫോണും മോഷ്ടിക്കുകയും അവരെ തള്ളിയിടുകയും ചെയ്തെന്നു പൊലീസ് പറഞ്ഞു. മോഷണത്തിനു ശേഷം മുങ്ങി നടക്കുകയായിരുന്നു ഷമീർ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT