Kerala

വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകുന്നില്ല; സ്പ്രിംക്ലറിനെതിരെ കേന്ദ്രം

വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകുന്നില്ല; സ്പ്രിംക്ലറിനെതിരെ കേന്ദ്രം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്പ്രിംക്ലർ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ തള്ളി കേന്ദ്രം. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുമെന്ന് കരാർ ഉറപ്പു നൽകുന്നില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്.  

കരാർ ജനങ്ങളുടെ അവകാശത്തിൽ വെള്ളം ചേർക്കുന്നു. അമേരിക്കൻ കോടതിയുടെ അധികാര പരിധി അം​ഗീകരിച്ച് കരാർ ഒപ്പിട്ടത് വീഴ്ചയാണെന്നും സത്യാവാങ്മൂലത്തിൽ പറയുന്നു.

കോവിഡ് ബാധിതരുടെ ഡാറ്റ കൈകാര്യം ചെയ്യാൻ തയ്യാറാണെന്ന് കേന്ദ്രം വ്യക്തമാക്കി. വൻ തോതിൽ വിവര ശേഖരണത്തിൽ ഇന്ത്യൻ സംവിധാനം പര്യാപ്തമാണ്. ഇക്കാര്യത്തിൽ സംസ്ഥാനമാണ് മുൻകൈയെടുക്കേണ്ടതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

ഡാറ്റ കൈകാര്യം ചെയ്യാൻ കേന്ദ്ര സ്ഥാപനമായ എൻഐസിക്ക് സാധിക്കും. ആരോ​ഗ്യ സേതു ആപ് ഇതിന് ഉദാഹരണമാണ്. ഏഴ് കോടി ആളുകളുടെ വിവരമാണ് ഈ ആപിലൂടെ ശേഖരിക്കുന്നത്. 

അതീവ പ്രാധാന്യമുള്ള വിവരങ്ങൾ സർക്കാർ സൂക്ഷിക്കുന്നതാണ് ഉചിതം. ആരോ​ഗ്യ വിവരങ്ങൾ സ്വകാര്യ കമ്പനിക്ക് കൈമാറുമ്പോൾ ജാ​ഗ്രത വേണം. സ്പ്രിംക്ലർ കരാർ പൗരന്റെ അവകാശം സംരക്ഷിക്കാൻ പര്യാപ്തമല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല! ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

യുഎഇയില്‍ പ്രവാസികള്‍ക്ക് തിരിച്ചടി; സ്വകാര്യ ആശുപത്രികളില്‍ സ്വദേശിവല്‍ക്കരണം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ സ്വദേശി നിയമനം

SCROLL FOR NEXT