മലപ്പുറം: വർഗീയവിദ്വേഷമുണ്ടാക്കുന്ന തരത്തിൽ ഫെയ്സ്ബുക്ക് കമന്റിട്ടുവെന്ന പരാതിയിൽ പൊലീസുകാരനെതിരേ നടപടി. തിരൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറും തിരൂർ സിഐയുടെ താത്കാലിക ഡ്രൈവറുമായ രജീഷിനെതിരേയാണ് നടപടി. മലപ്പുറം എആർ ക്യാമ്പിലേക്കാണ് രജീഷിനെ സ്ഥലംമാറ്റിയത്. എ ആർ നഗർ കൊളപ്പുറം സ്വദേശിയാണ് രജീഷ്.
ജില്ലാ പൊലീസ് മേധാവി യു അബ്ദുൾകരീമാണ് രജീഷിനെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തിരൂർ ഡിവൈ.എസ്.പി. കെ.എ. സുരേഷ് ബാബുവിന്റെ മേൽനോട്ടത്തിൽ സി.ഐ. ഫർഷാദ് അന്വേഷണം നടത്തി എസ്.പിക്ക് റിപ്പോർട്ട് നൽകാനാണ് ഉത്തരവ്. റിപ്പോർട്ട് നൽകിയാൽ തുടർനടപടിയുണ്ടാകും.
കൊളപ്പുറം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ജനറൽസെക്രട്ടറിയും സിപിഎം എആർ നഗർ വലിയപറമ്പ് ബ്രാഞ്ച് സെക്രട്ടറിയും നടപടി ആവശ്യപ്പെട്ട് എസ്പി അബ്ദുൾ കരീമിന് പരാതി നൽകിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates