Kerala

ശബരിമല ദര്‍ശനത്തിന് കൂടുതല്‍ യുവതികള്‍, ഓണ്‍ലൈനില്‍ ഇതുവരെ ബുക്ക് ചെയ്തത് 550 പേര്‍;  മണ്ഡലകാലം സംഘര്‍ഷഭരിതമാകും

സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള സ്ത്രീകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ശബരിമല യാത്രക്കായി ഇവര്‍ പൊലീസിന്റെ സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : മണ്ഡല മകര വിളക്ക് പൂജകള്‍ക്കായി നട തുറക്കുമ്പോള്‍ ശബരിമല കൂടുതല്‍ സംഘര്‍ഷഭരിതമാകാന്‍ സാധ്യതയേറി. കേരള പൊലീസിന്റെ പോര്‍ട്ടല്‍ വഴി 550 യുവതികള്‍ ഇതുവരെ ഓണ്‍ലൈന്‍ ബുക്ക് ചെയ്തിട്ടുണ്ട്. 10 നും 50 നും ഇടയില്‍ പ്രായമുള്ളവരാണ് ഇവര്‍. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള സ്ത്രീകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ശബരിമല യാത്രക്കായി ഇവര്‍ പൊലീസിന്റെ സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. 

കേരള പൊലീസിന്റെ പോര്‍ട്ടല്‍ വഴി ഇതുവരെ മൂന്നര ലക്ഷത്തോളം പേര്‍ പേര്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അധികൃതര്‍ സൂചിപ്പിച്ചു. സീസണ്‍ അവസാനിക്കുന്തിന് മുമ്പ് കൂടുതല്‍ പേര്‍ ബുക്കിംഗിനായി രംഗത്തുവരുമെന്നും പൊലീസ് കണക്കുകൂട്ടുന്നു. യുവതി പ്രവേശനത്തിനെതിരായ സമരമൊന്നും ശബരിമല ദര്‍ശന നീക്കത്തെ വനിതകളെ പിന്നോട്ടടിപ്പിച്ചില്ലെന്നാണ് പൊലീസ് വിലയിരുത്തുന്നത്. 

ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മണ്ഡല കാലത്ത് ശബരിമലയിലെത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം എന്തു വന്നാലും യുവതികളെ പ്രവേശിപ്പിക്കില്ലെന്നാണ് ആര്‍എസ് എസും ഹിന്ദു സംഘടനകളും സ്വീകരിച്ചിട്ടുള്ള നിലപാട്. അതിനിടെ യുവതി പ്രവേശന വിധിക്കെതിരെ വിവിധ സംഘടനകളും വ്യക്തികളും സമര്‍പ്പിച്ച റിട്ട് ഹര്‍ജികളും റിവ്യൂ ഹര്‍ജികളും സുപ്രിംകോടതി ഈ മാസം 13 ന് പരിഗണിക്കാനിരിക്കുകയാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT