Kerala

ശബരിമല നിരീക്ഷക സമിതിക്കെതിരെ സർക്കാർ; നിലപാട് കോടതിയലക്ഷ്യം

ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സുരക്ഷയൊരുക്കേണ്ടെന്ന നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട് തള്ളണമെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല നിരീക്ഷക സമിതിയുടെ റിപ്പോർട്ടിനെതിരെ സർക്കാർ ഹൈക്കോടതിയിൽ. ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സുരക്ഷയൊരുക്കേണ്ടെന്ന നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട് തള്ളണമെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. റിപ്പോര്‍ട്ട് നടപ്പാക്കുന്നത് കോടതിയലക്ഷ്യമാകുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മല കയറാന്‍ യുവതികള്‍ എത്തിയാല്‍ സുരക്ഷ നല്‍കാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. 

വസ്തുതകള്‍ മനസിലാക്കാതെയാണ് സമിതി റിപ്പോര്‍ട്ട് തയാറാക്കിയത്. യുവതികള്‍ക്കെതിരെയുണ്ടായ അക്രമങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. വിഐപികള്‍ക്ക് മാത്രം സുരക്ഷ നല്‍കിയാല്‍ മതിയെന്ന നിര്‍ദേശം നിയമപരമല്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. 

ബുധനാഴ്ചയും വ്യാഴാഴ്ചയും മൂന്ന് യുവതികൾ ​ദർശനം നടത്തി. യഥാർഥ ഭക്തർ പ്രശ്നമുണ്ടാക്കിയില്ല. മറ്റ് ഭക്തർക്കൊപ്പം തന്നെയായിരുന്നു യുവതികൾ ദർശനം നടത്തിയത്. പത്തനംതിട്ട പൊലീസ് മേധാവിയാണ് സത്യവാങ്മൂലം നൽകിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ