Kerala

ശബരിമല നിരീക്ഷക സമിതിക്കെതിരെ സർക്കാർ; നിലപാട് കോടതിയലക്ഷ്യം

ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സുരക്ഷയൊരുക്കേണ്ടെന്ന നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട് തള്ളണമെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല നിരീക്ഷക സമിതിയുടെ റിപ്പോർട്ടിനെതിരെ സർക്കാർ ഹൈക്കോടതിയിൽ. ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സുരക്ഷയൊരുക്കേണ്ടെന്ന നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട് തള്ളണമെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. റിപ്പോര്‍ട്ട് നടപ്പാക്കുന്നത് കോടതിയലക്ഷ്യമാകുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മല കയറാന്‍ യുവതികള്‍ എത്തിയാല്‍ സുരക്ഷ നല്‍കാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. 

വസ്തുതകള്‍ മനസിലാക്കാതെയാണ് സമിതി റിപ്പോര്‍ട്ട് തയാറാക്കിയത്. യുവതികള്‍ക്കെതിരെയുണ്ടായ അക്രമങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. വിഐപികള്‍ക്ക് മാത്രം സുരക്ഷ നല്‍കിയാല്‍ മതിയെന്ന നിര്‍ദേശം നിയമപരമല്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. 

ബുധനാഴ്ചയും വ്യാഴാഴ്ചയും മൂന്ന് യുവതികൾ ​ദർശനം നടത്തി. യഥാർഥ ഭക്തർ പ്രശ്നമുണ്ടാക്കിയില്ല. മറ്റ് ഭക്തർക്കൊപ്പം തന്നെയായിരുന്നു യുവതികൾ ദർശനം നടത്തിയത്. പത്തനംതിട്ട പൊലീസ് മേധാവിയാണ് സത്യവാങ്മൂലം നൽകിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചേതനയറ്റ ശരീരവുമായി അവര്‍ നാട്ടിലേക്ക് മടങ്ങുന്നു; ഉള്ളുലഞ്ഞ് കേരളം; സ്‌കൂളില്‍ പൊതുദര്‍ശനം

വാല്‍പ്പാറ അപകടത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

സാമ്പത്തിക രംഗത്ത് നേട്ടം, പുതിയ അവസരങ്ങൾ

കൊടുംചൂടിൽ വെന്തുരുകി കേരളം; പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ജാ​ഗ്രത

'മാനസിക പീഡനം അങ്ങേയറ്റം, സഹിക്കാൻ വയ്യ'; ദ്രോണാചാര്യ അവാർഡ് ജേതാവായ കോച്ചിനെതിരെ ​നീരജ് ചോപ്രയും സുമിത് ആന്റിലും; ​ഗുരുതര ആരോപണങ്ങൾ

SCROLL FOR NEXT