Kerala

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ജാതി വിളിച്ച് ആക്ഷേപിച്ച സംഭവം; നടപടി ശാസന മാത്രം

കഴിഞ്ഞ ആറാട്ട് സദ്യ ദിവസമായിരുന്നു ജാതിപ്പേര്‍ വിളിച്ച് ആക്ഷേപിച്ച സംഭവം നടന്നത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിയ ഭക്തനെ ജാതിപ്പേര്‍ വിളിച്ച് ആക്ഷേപിച്ച ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം മാനേജര്‍ ഡി ശ്രീകുമാറിനെതിരെയുള്ള നടപടി ശാസനയിലും മെമ്മോയിലും ഒതുക്കി. കഴിഞ്ഞ ആറാട്ട് സദ്യ ദിവസമായിരുന്നു ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച സംഭവം നടന്നത്. ഇതേ തുടര്‍ന്ന് ശ്രീകുമാറിനെതിരെ ഫോര്‍ട്ട് പൊലീസ് കേസെടുത്തിരുന്നു. 

അഭിഭാഷനായ ബിഎല്‍ ശ്യാമിന്റെ നേതൃത്വത്തില്‍ ക്ഷേത്രഭരണ സമിതി കമ്മിഷനെ വച്ച് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ശ്രീകുമാര്‍ കുറ്റക്കാരനാണെന്നാണ് കണ്ടെത്തിയത്. എന്നാല്‍ ഭരണസമിതി മാനേജര്‍ക്കെതിരെയുള്ള നടപടി ഒരു മെമ്മോയില്‍ ഒതുക്കുകയാണ് ചെയ്തത്. 

അതേസമയം ജാതിപ്പേര് വിളിച്ച് ഭക്തനെ ആക്ഷേപിച്ച സംഭവത്തിലെ കുറ്റവാളിയെ ക്ഷേത്രം ഭരണസമിതി രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് സാംബവ സഭാ ജില്ലാ സെക്രട്ടറി മഞ്ചയില്‍ വിക്രമന്‍ ആരോപിച്ചു. ഇക്കാര്യം സഭ സംസ്ഥാനപട്ടിക ജാതി കമ്മിഷനെ അറിയിച്ചിട്ടുണ്ട്. മാനേജര്‍ക്കെതിരെ ക്ഷേത്രം അധികൃതര്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രത്യക്ഷ സമരം തുടങ്ങുമെന്നും വിക്രമന്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

സന്യാസിമാര്‍ ശവസംസ്‌കാര സമയത്ത് ഉരുവിടുന്ന ജപം; എന്താണ് ഡീയസ് ഈറെ? മറുപടിയുമായി സംവിധായകന്‍

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ല, ചികിത്സയ്ക്കും കാലതാമസം; ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളോട് അകലുന്നു

ദേശീയ പാതാ അതോറിറ്റിയിൽ നിയമനം; സ്റ്റെനോഗ്രാഫർ മുതൽ ഡെപ്യൂട്ടി മാനേജർ വരെ ഒഴിവുകൾ; മികച്ച ശമ്പളം, ഇപ്പോൾ തന്നെ അപേക്ഷിക്കൂ

രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം, സെന്‍സെക്‌സ് 250 പോയിന്റ് ഇടിഞ്ഞു; ഐടി, എഫ്എംസിജി ഓഹരികള്‍ റെഡില്‍, രൂപ 89 തൊടുമോ?

SCROLL FOR NEXT