Kerala

ഷാഫിയും ശബരിയും വന്നില്ല ; യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനുള്ള അഭിമുഖം പൂര്‍ത്തിയായി

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കൊപ്പം കെഎസ് യു മുന്‍ ഭാരവാഹികളും മത്സരിക്കാന്‍ അപേക്ഷ നല്‍കിയിരുന്നു

സമകാലിക മലയാളം ഡെസ്ക്


കൊച്ചി : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി  തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യരായവരെ കണ്ടെത്താനുള്ള അഭിമുഖം പൂര്‍ത്തിയായി. കൊച്ചിയില്‍ രണ്ടുദിവസമായി നടന്ന ഇന്റര്‍വ്യൂവില്‍  സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തു നിന്നായി 276 പേരാണ് പങ്കെടുത്തത്.

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കൊപ്പം കെഎസ് യു മുന്‍ ഭാരവാഹികളും മത്സരിക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. മല്‍സരാര്‍ഥികള്‍ മികച്ച പ്രകടനമാണ് ഇത്തവണ കാഴ്ച വച്ചത്. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ഇവരില്‍ നിന്നും യോഗ്യരായവരുടെ പട്ടിക പതിനാറിന് പ്രസിദ്ധീകരിക്കും.

സജീവ അംഗത്വമുള്ള ആര്‍ക്കും ഭാരവാഹി തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് നിയമം മാറ്റിയെഴുതിയാണ് ഇത്തവണ അര്‍ഹരായവരെ കണ്ടെത്താനുള്ള അഭിമുഖം നടത്തിയത്. മറ്റു യോഗ്യതകള്‍ക്കൊപ്പം ഏതെങ്കിലും തലത്തില്‍ ഭാരവാഹി ആയിരിക്കണം എന്നും ഇത്തവണത്തെ യോഗ്യത മാനദണ്ഡത്തിലുണ്ട്.

പതിനാറു മുതല്‍ ഇരുപത്തിയൊന്നു വരെ സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പിന്  നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ഡിസംബര്‍ 4 മുതല്‍ 7 വരെയാണ് വോട്ടെടുപ്പ്. എട്ടിന് ഫലപ്രഖ്യാപനം നടത്താനാണ് തീരുമാനം.

പ്രസിഡന്റിന് പുറമേ നാലു വൈസ് പ്രസിഡന്റുമാരും പതിനൊന്ന് ജനറല്‍ സെക്രട്ടറിമാരുമടക്കം പതിനാറംഗ സംസ്ഥാന നേതൃത്വത്തെയാണ് തെരഞ്ഞെടുക്കേണ്ടത്. എംഎല്‍എമാര്‍ക്കും മത്സരിക്കാമെങ്കിലും, യൂത്ത് കോണ്‍ഗ്രസ് നേതൃപദവികളിലേക്ക് ഉയര്‍ന്നുകേള്‍ക്കുന്ന ഷാഫി പറമ്പിലിനും കെ.എസ് ശബരീനാഥനും കൊച്ചിയില്‍ നടന്ന അഭിമുഖത്തില്‍ പങ്കെടുത്തില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

നല്ല ഉറക്കത്തിന് എത്രത്തോളം വ്യായാമം ചെയ്യണം?

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

SCROLL FOR NEXT