Kerala

ഷുഹൈബ് വധക്കേസ് പ്രതികളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം ; നടപടി സമ്മേളനത്തിന് ശേഷം

സംസ്ഥാന സമ്മേളനത്തില്‍ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ചര്‍ച്ചയാകുമെന്നുറപ്പാണ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം. കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാരും പാര്‍ട്ടിയും ശ്രമിക്കുന്നതിനിടെ, ഉണ്ടായ രാഷ്ട്രീയ കൊലപാതകം സിപിഎമ്മിന് കനത്ത തിരിച്ചടിയായെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടി അന്വേഷണത്തിന് ശേഷം നടപടി എടുക്കുമെന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ നിലപാടും സംസ്ഥാന നേതൃത്വം തള്ളിക്കളഞ്ഞു. 

ഇപ്പോള്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം ആരംഭിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇപ്പോള്‍ നടപടി എടുത്താല്‍ മാധ്യമങ്ങളിലടക്കം ഷുഹൈബ് വധം വന്‍ ചര്‍ച്ചയാകും. അത് ഒഴിവാക്കുക ലക്ഷ്യമിട്ട് സംസ്ഥാന സമ്മേളനത്തിന് ശേഷമാകും പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുക. കൊല്ലപ്പെട്ടത് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആളായതും രാഷ്ട്രീയമായി തിരിച്ചടിയായേക്കുമെന്ന് സംസ്ഥാന നേതൃത്വം ഭയക്കുന്നു. 

സംസ്ഥാന സമ്മേളനത്തില്‍ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ചര്‍ച്ചയാകുമെന്നുറപ്പാണ്. ഇതിന്റെ പേരില്‍ കണ്ണൂര്‍ ജില്ലാ നേതൃത്വവും മറ്റു ജില്ലകളും നേര്‍ക്കുനേര്‍ രംഗത്തുവരുന്ന സാഹചര്യവും ഉണ്ടായേക്കാമെന്ന് നേതൃത്വം വിലയിരുത്തുന്നു. ഇതു കൂടി കണ്ടുകൊണ്ടാണ് പി ജയരാജനെ പൂര്‍ണമായും തള്ളി സംസ്ഥാന നേതൃത്വം രംഗത്തു വന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്; ഇപി ജയരാജനെതിരെ ശോഭ സുരേന്ദ്രന്‍

ബിലാസ്പൂരില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; അഞ്ച് മരണം; നിരവധി പേര്‍ക്ക് പരിക്ക്; വിഡിയോ

ഇന്ദ്രന്‍സ് ചേട്ടനും മഞ്ജു ചേച്ചിക്കും യോഗം ഇല്ല, അത്ര തന്നെ!; അന്ന് 'ഹോമി'നെ തഴഞ്ഞു, ഇന്ന് വേടന് അവാര്‍ഡും; ഇരട്ടത്താപ്പെന്ന് വിമര്‍ശനം

സ്നേഹപൂർവം പദ്ധതിയിലേക്ക് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

കിണറ്റിലേക്ക് വഴുതി വീണതല്ല, എറിഞ്ഞ് കൊന്നത്; മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം

SCROLL FOR NEXT