Kerala

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം

52 ദിവസം നീളുന്ന നിരോധനം ജൂലായ് 31ന് അവസാനിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മൺസൂൺകാല ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി തുടങ്ങും. 52 ദിവസം നീളുന്ന നിരോധനം ജൂലായ് 31ന് അവസാനിക്കും. കരയിൽ നിന്ന് കടലിലേക്ക് 12 നോട്ടിക്കൽ മൈൽവരെയാണ് നിരോധനം. 10 കുതിര ശക്തിക്ക് മുകളിലുള്ള എൻജിനുകൾ ഉപയോഗിക്കുന്ന യന്ത്രവൽക്കൃത യാനങ്ങൾക്കാണ് നിരോധനം.  

സമുദ്ര മത്സ്യോത്‌പാദനം വർധിക്കാനും കടലിന്റെ ജൈവസന്തുലിതാവസ്ഥ സംരക്ഷിക്കാനുമായി നടത്തുന്ന ട്രോളിങ് നിരോധനവുമായി മത്സ്യത്തൊഴിലാളികളും ട്രേഡ് യൂണിയൻ-സന്നദ്ധ സംഘടനകളും സഹകരിക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അഭ്യർഥിച്ചു. കടലിൽപ്പോയ എല്ലാ ബോട്ടുകളും ചൊവ്വാഴ്ച അർധരാത്രിക്കുമുമ്പ്‌ തിരിച്ചെത്തണം. ഇതരസംസ്ഥാന ബോട്ടുകൾ കേരളതീരം വിട്ടുപോകണം. ഹാർബറുകളിലും ലാൻഡിങ് സെന്ററുകളിലുമുള്ള പെട്രോൾ ബങ്കുകളുടെ പ്രവർത്തനം ചൊവ്വാഴ്ച രാത്രി അവസാനിക്കും.

നിർദേശങ്ങൾ: തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ അകലെ വരെയാണു ബോട്ടുകൾക്കു ട്രോളിങ് നിരോധന കാലത്തു കടലിൽ പോകാൻ നിയന്ത്രണമുള്ളത്. അതേസമയം ഔട്ട് ബോർഡ്, ഇൻബോർഡ് എൻജിനുകൾ ഘടിപ്പിച്ച വള്ളങ്ങൾക്കും കട്ടമരം അടക്കമുള്ള പരമ്പരാഗത യാനങ്ങൾക്കും കടലിൽ പോകാം. 9നു രാത്രി 12.30 നു മുൻപ് എല്ലാ ബോട്ടുകളും നീണ്ടകര പാലത്തിനു കിഴക്ക് വശത്തേക്കു മാറ്റും. അഴിമുഖത്തിനു കുറുകെ പാലത്തിൽ ചങ്ങല ബന്ധിക്കും. അഴീക്കലിലെ ബോട്ടുകളെല്ലാം കടവുകളിൽ അടുപ്പിക്കും. ഇന്ധന ബങ്കുകളും അടയ്ക്കും. നീണ്ടകര, തങ്കശ്ശേരി, അഴീക്കൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തിക്കും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

SCROLL FOR NEXT