Kerala

സംസ്ഥാനത്ത് പ്ലാസ്റ്റിക് കവര്‍, കുപ്പി, പാത്രം എന്നിവയ്ക്ക് നിരോധനം; ജനുവരി ഒന്നിന് പ്രാബല്യം, ലംഘിച്ചാല്‍ 50,000 രൂപ വരെ പിഴ

സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉല്‍പ്പനങ്ങളും നിരോധിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉല്‍പ്പനങ്ങളും നിരോധിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. ഇത്തരം ഉല്‍പ്പനങ്ങളുടെ ഉല്‍പ്പാദനവും വിപണനവും ഉപഭോഗവും ജനുവരി ഒന്നുമുതല്‍ നിരോധിക്കും. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്താനും തീരുമാനിച്ചു.

കവര്‍, പാത്രം, കുപ്പികള്‍ എന്നിവ നിരോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഫലത്തില്‍ നിത്യനേ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരിബാഗുകള്‍,
മാലിന്യം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ബാഗുകള്‍, വലിയ കുപ്പികള്‍ എന്നിവയ്ക്ക് നിരോധനം വരും. 300 മില്ലി ലിറ്ററിന് മുകളിലുളള പ്ലാസ്റ്റിക് കുപ്പികളും ഉപയോഗിക്കാന്‍ സാധിക്കില്ല. പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്കുകള്‍ എന്ന് വിലയിരുത്തിയാണ് ഇവയെ നിരോധിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്താനാണ് തീരുമാനം. ആദ്യമായി നിയമം ലംഘിക്കുന്നവരില്‍ നിന്ന് 10000 രൂപ പിഴയായി ഈടാക്കും. ആവര്‍ത്തിച്ചാല്‍ 50,000 രൂപ പിഴ ചുമത്താനും തീരുമാനിച്ചിട്ടുണ്ട്. മില്‍മയ്ക്കും ബിവറേജസ് കോര്‍പ്പറേഷനും മാത്രമാണ് ഇതില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. മില്‍മയും ബിവറേജസ് കോര്‍പ്പറേഷനും ഉപയോഗിച്ച കുപ്പികള്‍ തിരിച്ചെടുക്കണമെന്ന വ്യവസ്ഥയിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. കുപ്പികള്‍ തിരികെ നല്‍കുന്ന ഉപഭോക്താവിന് പണം നല്‍കണമെന്നും മന്ത്രിസഭാ യോഗം നിര്‍ദേശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി കോഴ്‌സ് പ്രവേശനം: സ്‌പോട്ട് അലോട്ട്‌മെന്റ്  3ന്

സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നീതി ഉറപ്പാക്കും; പുതിയ സംവിധാനവുമായി കുവൈത്ത്

'60 വയസോ, അങ്ങേയറ്റം സംശയാസ്പദം'; ഷാരുഖിന് പിറന്നാൾ ആശംസകളുമായി തരൂർ

'സുന്ദര്‍ ഇന്ത്യ'! ഓസീസിനെ വീഴ്ത്തി, അനായാസം; പരമ്പരയില്‍ ഒപ്പം

SCROLL FOR NEXT