Kerala

സംസ്ഥാനത്ത് പ്ലാസ്റ്റിക് ബാഗുകള്‍ക്കും കുപ്പികള്‍ക്കും നിരോധനം

പ്ലാസ്റ്റിക് ക്യാരിബാഗുകളും മാലിന്യം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ബാഗുകളും വലിയ കുപ്പികളും നിരോധിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്ലാസ്റ്റിക് ക്യാരിബാഗുകളും മാലിന്യം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ബാഗുകളും വലിയ കുപ്പികളും നിരോധിച്ചു. പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്കുകള്‍ എന്ന് വിലയിരുത്തിയാണ് നടപടി.

പുനരുപയോഗ സാധ്യത ഇല്ലാത്ത മുഴുവന്‍ പ്ലാസ്റ്റിക്കുകളുടെയും ഉപയോഗം നിരോധിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. മില്‍മയ്ക്കും ബിവറേജസ് കോര്‍പ്പറേഷനും മാത്രമാണ് ഇതില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. മില്‍മയും ബിവറേജസ് കോര്‍പ്പറേഷനും ഉപയോഗിച്ച കുപ്പികള്‍ തിരിച്ചെടുക്കണമെന്ന വ്യവസ്ഥയിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. കുപ്പികള്‍ തിരികെ നല്‍കുന്ന ഉപഭോക്താവിന് പണം നല്‍കണമെന്നും മന്ത്രിസഭാ യോഗം നിര്‍ദേശിച്ചു.300 മില്ലി ലിറ്ററിന് മുകളിലുളള പ്ലാസ്റ്റിക് കുപ്പികള്‍ നിരോധിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT