Kerala

സമകാലിക മലയാളം വാരിക സാമൂഹ്യസേവന പുരസ്‌കാരം ഡോ. വൈ എസ് മോഹന്‍കുമാറിന്

കാസര്‍കോട്ടെ കശുമാവിന്‍തോട്ടങ്ങളില്‍ എന്‍ഡോള്‍ഫാന്‍ ഉപയോഗം മൂലമുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ജനശ്രദ്ധയിലേക്കെത്തിച്ച വ്യക്തികളിലൊരാളാണ്  എത്തടുക്ക സ്വദേശിയായ മോഹന്‍കുമാര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സമകാലിക മലയാളം വാരികയുടെ 2019ലെ സാമൂഹ്യസേവന പുരസ്‌കാരം ജനകീയ ഡോക്ടറായ ഡോ. വൈ എസ് മോഹന്‍കുമാറിന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. കാസര്‍കോട്ടെ കശുമാവിന്‍തോട്ടങ്ങളില്‍ എന്‍ഡോള്‍ഫാന്‍ ഉപയോഗം മൂലമുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ജനശ്രദ്ധയിലേക്കെത്തിച്ച വ്യക്തികളിലൊരാളാണ്  എത്തടുക്ക സ്വദേശിയായ മോഹന്‍കുമാര്‍.

36 വര്‍ഷം പിന്നിട്ട വൈദ്യജീവിതത്തില്‍  പണം ലക്ഷ്യമിട്ടു ചികിത്സിച്ചിട്ടില്ലെന്ന് മോഹന്‍കുമാര്‍ പറയുന്നു. എന്‍മകജെ, പഡ്രെ എന്നിവിടങ്ങളില്‍  ജനകീയ ക്ലിനിക്കുകള്‍ തുറന്നു.  സാധാരണക്കാരായ രോഗികള്‍ക്ക് ചികിത്സ ഇപ്പോഴും ഇവിടെ സൗജന്യമാണ്. വൈദ്യശാസ്ത്രമേഖല പോലും കമ്പോളവത്കരണത്തിന്റെ ഭാഗമായി മാറുമ്പോള്‍ ആതുരസേവനത്തിന്റെ  വേറിട്ട പാതയിലൂടെ സഞ്ചരിക്കുകയാണ്  ഈ ജനകീയ ഡോക്ടര്‍.

കര്‍ണാടകയോടുചേര്‍ന്ന അതിര്‍ത്തിഗ്രാമമായ പുത്തൂരിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. 1976ല്‍ മൈസൂര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസിനു ചേര്‍ന്നു. പഠനം പൂര്‍ത്തിയാക്കിയ ശേഷം 1982ല്‍ അച്ഛന്റെ നിര്‍ദേശപ്രകാരം വാണിനഗറില്‍ ആദ്യ ക്ലിനിക്ക് തുടങ്ങി. കാസര്‍കോടിന്റെ ഉള്‍നാടുകളില്‍ നിന്ന് അസാധാരണ രോഗങ്ങളുമായി ആളുകള്‍ മുന്നിലെത്തിയപ്പോഴാണ് ഡോക്ടര്‍ എന്‍ഡോസള്‍ഫാനെക്കുറിച്ച് ആദ്യമറിഞ്ഞത്. മാനസികരോഗങ്ങള്‍ മുതല്‍ അംഗവൈകല്യങ്ങള്‍ വരെ വ്യാപകമായതോടെ ഇതേക്കുറിച്ച് പഠിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് 1997 ഫെബ്രുവരിയില്‍ മെഡിക്കല്‍ ജേര്‍ണലില്‍ എന്‍ഡോസള്‍ഫാന്‍ അനുബന്ധ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച്  ലേഖനമെഴുതുന്നതും സജീവചര്‍ച്ചയാകുന്നതും. ഇതിന്റെ പേരില്‍ ശാരീരികവും മാനസികവുമായ പല അക്രമങ്ങളും ഡോക്ടര്‍ക്കു നേരിടേണ്ടി വന്നു.

 സാമൂഹ്യസേവന രംഗത്ത് ഒറ്റയടിപ്പാത തീര്‍ത്ത മാതൃകാവ്യക്തിത്വങ്ങള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. 2013ല്‍ പാലക്കാട് സ്വദേശി റസിയാബാനുവിനായിരുന്നു  പ്രഥമ പുരസ്‌കാരം. ഇടുക്കി മുരിക്കാശേരി സ്വദേശി വി സി രാജു, പാലക്കാട് പള്ളം സ്വദേശി കൃഷ്ണന്‍, തൊടുപുഴ മുട്ടം സ്വദേശി സജിനി മാത്യു, സാമൂഹ്യപ്രവര്‍ത്തക  വി പി സുഹ്‌റ, പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി പി പദ്മനാഭന്‍ എന്നിവര്‍ക്കാണ് കഴിഞ്ഞവര്‍ഷങ്ങളില്‍  പുരസ്‌കാരം ലഭിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

SCROLL FOR NEXT