Kerala

സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്ത് പറയണം എന്ന് തീരുമാനിക്കേണ്ടത് വി.ടി.ബല്‍റാമല്ല, ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്നതില്‍ വിറളിപൂണ്ടിട്ട് കാര്യമില്ല:എഐവൈഎഫ്

എഴുത്തുകാരി കെ.ആര്‍ മീരക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം പ്രതിഷേധാര്‍ഹമാണെന്നും ഇത് അവസാനിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറാവണമെന്നും എഐവൈഎഫ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:എഴുത്തുകാരി കെ.ആര്‍ മീരക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം പ്രതിഷേധാര്‍ഹമാണെന്നും ഇത് അവസാനിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറാവണമെന്നും എഐവൈഎഫ്. കേരളത്തിലെ സാംസ്‌കാരിക നായകരും എഴുത്തുകാരും എന്ത് പറയണം എന്ന് തീരുമാനിക്കേണ്ടത് വി.ടി.ബല്‍റാമോ  യൂത്ത് കോണ്‍ഗ്രസ്സോ അല്ല. അക്രമരാഷ്ട്രീയത്തിനെതിരെ പ്രതികരിച്ചില്ല എന്നു പറഞ്ഞ് കെ.ആര്‍.മീരയെ തെറിവിളിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്ത വി.ടി.ബല്‍റാം സാംസ്‌കാരിക കേരളത്തോട് മാപ്പുപറയണമെന്ന്് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആര്‍.സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പ്രസ്താവനയിലുടെ ആവശ്യപ്പെട്ടു. 

 കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നതില്‍ വിറളിപൂണ്ടിട്ട് കാര്യമില്ല.അത് ഇടതുപക്ഷം സ്വീകരിക്കുന്ന ജനപക്ഷ നിലപാടിനുള്ള അംഗീകാരമാണെന്ന്  മനസ്സിലാക്കാനുള്ള രാഷ്ട്രീയ ബോധം വേണം. ഇടതുപക്ഷത്ത്  നിലയുറപ്പിക്കുമ്പോഴും  ഇടതുപാര്‍ട്ടികളെ വിമര്‍ശിക്കാന്‍ സാംസ്‌കാരികപ്രവര്‍ത്തകര്‍ മടികാണിച്ചിട്ടില്ല. ആ വിമര്‍ശനത്തില്‍ അസഹിഷ്ണുത കാണിക്കുകയല്ല മറിച്ച് തിരുത്തേണ്ടത് തിരുത്താനുള്ള ജനാധിപത്യബോധമാണ്  പലപ്പോഴും ഇടതുപക്ഷം കാണിച്ചിട്ടുള്ളതെന്നും പ്രസ്താവനയില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

ഒറ്റയ്ക്ക് ലിഫ്റ്റില്‍ കുടുങ്ങി; കെജിഎഫ് സഹസംവിധായകന്റെ മകന് ദാരുണാന്ത്യം

മോഷണം ആരോപിച്ച് മർദ്ദനം; വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി,പി ജി ഡി സി എ തുടങ്ങിയ കോഴ്സുകൾക്ക് ഐ എച്ച് ആർ ഡിയിൽ ഇപ്പോൾ അപേക്ഷിക്കാം

SCROLL FOR NEXT