Kerala

സാമൂഹ്യമാധ്യമങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി പിണറായി സര്‍ക്കാര്‍

അനുമതിയില്ലാതെ സര്‍ക്കാര്‍ നയങ്ങളെയോ, നിലപാടുകളെയോ കുറിച്ച് അഭിപ്രായ പ്രകടനം നടത്താന്‍ പാടില്ലെന്നതാണ് സര്‍ക്കാരിന്റെ നിലപാട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ വിലക്കേര്‍പ്പെടുത്തി ഭരണപരിഷ്‌കാര വകുപ്പ് ഉത്തരവ് പുറത്തിറക്കി. അനുമതിയില്ലാതെ സര്‍ക്കാര്‍ നയങ്ങളെയോ, നിലപാടുകളെയോ കുറിച്ച് അഭിപ്രായ പ്രകടനം നടത്താന്‍ പാടില്ലെന്നതാണ് സര്‍ക്കാരിന്റെ നിലപാട്.

ഇത്തരത്തില്‍ ആരെങ്കിലും അഭിപ്രായപ്രകടനം നടത്തിയാലോ, ഇത് സംബന്ധിച്ച് ആരെങ്കിലും പരാതി നല്‍കിയാലോ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. ഇതിനുള്ള ഉത്തരവാദിത്തം മേല്‍ ഉദ്യോഗസ്ഥനാണ്. മേല്‍ ഉദ്യോഗസ്ഥന്‍ നടപടിയെടുത്തില്ലെങ്കില്‍ ഗുരുതരവീഴ്ചയായി കണക്കാക്കും. അല്ലെങ്കില്‍ മേല്‍ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറിലുണ്ട്.

 ദൃശ്യ - ശ്രാവ്യമാധ്യമങ്ങളിലും അഭിപ്രായപ്രകടനം നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 1960ലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. 

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ജീവനക്കാര്‍ക്ക് ഇത്തരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സാഹിത്യരചനകള്‍ ഉള്‍പ്പെടെ നടത്തണമെങ്കില്‍ മേലുദ്യോാഗസ്ഥനില്‍ നിന്നും അനുമതി വാങ്ങണമെന്നായിരുന്നു നിര്‍ദ്ദേശം. എ്ന്നാല്‍ ഈ നടപടിക്കെതിരെ ആവിഷ്‌കാര സ്വാതന്ത്ര്യ്ത്തിന്‍ മേലുള്ള കടന്നുകയറ്റമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT