Kerala

സാഹചര്യം കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും : ഡീന്‍ കുര്യാക്കോസ്

മിന്നല്‍ ഹര്‍ത്താല്‍ നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് കണ്ടിട്ടില്ലെന്നാണ് സൂചിപ്പിച്ചതെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം ; കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട എന്റെ നിലപാട് കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചു. അന്നത്തെ സാഹചര്യം ഇപ്പോഴും നിലനിലനില്‍ക്കുകയാണ്. കാസര്‍കോട്ടെ വിഷയവും, അന്നത്തെ സാഹചര്യവും കോടതിയെ ബോധ്യപ്പെടുത്താനാകുമെന്നാണ് വിശ്വാസം. കോടതിയില്‍ പറയാനുള്ള കാര്യങ്ങള്‍ സത്യവാങ്മൂലത്തില്‍ അറിയിക്കുമെന്നും ഡീന്‍ പറഞ്ഞു. 

അനിവാര്യമായ സാഹചര്യമാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം അന്ന് പ്രധാനമായത്. മിന്നല്‍ ഹര്‍ത്താല്‍ നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് കണ്ടിട്ടില്ലെന്നാണ് സൂചിപ്പിച്ചതെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി. നാശനഷ്ടവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വലിയ കണക്ക് സമര്‍പ്പിച്ചതായാണ് അറിയുന്നത്. പറയാനുള്ളതെല്ലാം സത്യവാങ്മൂലത്തില്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മിന്നല്‍ ഹര്‍ത്താലില്‍ ഡീന്‍ കുര്യാക്കോസിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് മിന്നല്‍ ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണം. കാസര്‍കോട് ഹര്‍ത്താലില്‍ ഉണ്ടായ നാശം ഹര്‍ത്താല്‍ ആഹ്വാനം നല്‍കിയ യുഡിഎഫ് ഡില്ലാ ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവരില്‍ നിന്നും ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കൺട്രോൾ ഇല്ലാതെ അച്ചാറു കഴിച്ചാൽ, നെഞ്ചെരിച്ചിൽ മുതൽ കാൻസർ വരെ സാധ്യത

'രണ്ടു പേരും കോംപ്ലിമെൻ്റ് ആയോ'; ഹരീഷ് കണാരന്റെ തോളിൽ കയ്യിട്ട് ബാദുഷ, കമന്റുമായി ആരാധകർ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; മാസ്റ്റർ ഡിഗ്രി യോഗ്യത, 75,000 രൂപ മാസം ശമ്പളം, അവസാന തീയതി മെയ് 07

ടാൻ മാറി മുഖം തിളങ്ങാൻ തക്കാളി മതി; പരീക്ഷിക്കൂ ഈ പാക്കുകൾ

SCROLL FOR NEXT